ETV Bharat / bharat

ഹത്രാസ് പീഡനം; യോഗി ആദിത്യനാഥ് രാജിവയ്‌ക്കണമെന്ന് കോണ്‍ഗ്രസ്

ദളിതരെ അടിച്ചമര്‍ത്താനുള്ള യുപി സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ തെളിവാണ് ഈ സംഭവമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

author img

By

Published : Sep 30, 2020, 4:01 PM IST

Hathras case  ഹത്രാസ് പീഡനം  ഉത്തര്‍പ്രദേശ് പീഡനം  രാഹുല്‍ ഗാന്ധി വാര്‍ത്തകള്‍  പ്രിയങ്കാ ഗാന്ധി വാര്‍ത്തകള്‍  Congress demands Yogi's resignation  യോഗി ആദിത്യനാഥ് രാജിവയ്‌ക്കണമെന്ന് കോണ്‍ഗ്രസ്
ഹത്രാസ് പീഡനം; യോഗി ആദിത്യനാഥ് രാജിവയ്‌ക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാതെ അര്‍ധരാത്രിയില്‍ സംസ്‌കരിച്ചതിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് രാജി ആവശ്യപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശത്തിന്‍റെ നഗ്നമായ ലംഘനമാണ് സംഭവിച്ചതെന്നും ഡല്‍ഹിയില്‍ ഒരു കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു.

  • भारत की एक बेटी का रेप-क़त्ल किया जाता है, तथ्य दबाए जाते हैं और अन्त में उसके परिवार से अंतिम संस्कार का हक़ भी छीन लिया जाता है।

    ये अपमानजनक और अन्यायपूर्ण है।#HathrasHorrorShocksIndia pic.twitter.com/SusyKV6CfE

    — Rahul Gandhi (@RahulGandhi) September 30, 2020 " class="align-text-top noRightClick twitterSection" data=" ">
  • @myogiadityanath RESIGN

    Instead of protecting the victim and her family, your government became complicit in depriving her of every single human right, even in death. You have no moral right to continue as Chief Minister. 3/3

    — Priyanka Gandhi Vadra (@priyankagandhi) September 30, 2020 " class="align-text-top noRightClick twitterSection" data=" ">

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ വച്ച് പീഡനത്തിനിരയായ 19 കാരി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പിന്നാലെ രാത്രി തന്നെ പൊലീസ് മൃതദേഹം സംസ്‌കരിച്ചു. പൊലീസ് നിര്‍ബന്ധിച്ചാണ് സംസ്കാരം നടത്തിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് സംഭവം വിവാദമായത്. എന്നാല്‍ ബന്ധുക്കളുടെ സമ്മതത്തോടെയാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് പൊലീസ് പ്രതികരിച്ചു.

സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. കൊല്ലപ്പെട്ടത് ഇന്ത്യയുടെ മകളാണ്. എന്നാല്‍ എല്ലാ യാഥാര്‍ഥ്യങ്ങളും ഒതുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാനുള്ള അവകാശം പോലും കുടുംബത്തിന് നല്‍കിയില്ല. - രാഹുല്‍ ട്വീറ്റ് ചെയ്‌തു. ദളിതരെ അടിച്ചമര്‍ത്താനുള്ള യുപി സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ തെളിവാണ് ഈ സംഭവമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ പിതാവ് തന്നെ വിളിച്ചിരുന്നുവെന്നും ആ സമയവും അദ്ദേഹം കരയുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തു.

മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആരും അനുവദിച്ചില്ലെന്നും പിതാവ് പരാതിപ്പെട്ടു. അങ്ങനെയാണ് മകള്‍ക്ക് അന്ത്യകര്‍മം ചെയ്യാനുള്ള മാതാപിതാക്കളുടെ അവകാശം നഷ്‌ടപ്പെട്ടതെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്‌ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. യോഗിയെ ടാഗ് ചെയ്‌തായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ട്വീറ്റ്.

ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാതെ അര്‍ധരാത്രിയില്‍ സംസ്‌കരിച്ചതിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് രാജി ആവശ്യപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശത്തിന്‍റെ നഗ്നമായ ലംഘനമാണ് സംഭവിച്ചതെന്നും ഡല്‍ഹിയില്‍ ഒരു കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു.

  • भारत की एक बेटी का रेप-क़त्ल किया जाता है, तथ्य दबाए जाते हैं और अन्त में उसके परिवार से अंतिम संस्कार का हक़ भी छीन लिया जाता है।

    ये अपमानजनक और अन्यायपूर्ण है।#HathrasHorrorShocksIndia pic.twitter.com/SusyKV6CfE

    — Rahul Gandhi (@RahulGandhi) September 30, 2020 " class="align-text-top noRightClick twitterSection" data=" ">
  • @myogiadityanath RESIGN

    Instead of protecting the victim and her family, your government became complicit in depriving her of every single human right, even in death. You have no moral right to continue as Chief Minister. 3/3

    — Priyanka Gandhi Vadra (@priyankagandhi) September 30, 2020 " class="align-text-top noRightClick twitterSection" data=" ">

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ വച്ച് പീഡനത്തിനിരയായ 19 കാരി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പിന്നാലെ രാത്രി തന്നെ പൊലീസ് മൃതദേഹം സംസ്‌കരിച്ചു. പൊലീസ് നിര്‍ബന്ധിച്ചാണ് സംസ്കാരം നടത്തിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് സംഭവം വിവാദമായത്. എന്നാല്‍ ബന്ധുക്കളുടെ സമ്മതത്തോടെയാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് പൊലീസ് പ്രതികരിച്ചു.

സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. കൊല്ലപ്പെട്ടത് ഇന്ത്യയുടെ മകളാണ്. എന്നാല്‍ എല്ലാ യാഥാര്‍ഥ്യങ്ങളും ഒതുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാനുള്ള അവകാശം പോലും കുടുംബത്തിന് നല്‍കിയില്ല. - രാഹുല്‍ ട്വീറ്റ് ചെയ്‌തു. ദളിതരെ അടിച്ചമര്‍ത്താനുള്ള യുപി സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ തെളിവാണ് ഈ സംഭവമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ പിതാവ് തന്നെ വിളിച്ചിരുന്നുവെന്നും ആ സമയവും അദ്ദേഹം കരയുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തു.

മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആരും അനുവദിച്ചില്ലെന്നും പിതാവ് പരാതിപ്പെട്ടു. അങ്ങനെയാണ് മകള്‍ക്ക് അന്ത്യകര്‍മം ചെയ്യാനുള്ള മാതാപിതാക്കളുടെ അവകാശം നഷ്‌ടപ്പെട്ടതെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്‌ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. യോഗിയെ ടാഗ് ചെയ്‌തായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ട്വീറ്റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.