ETV Bharat / bharat

'കർണാടകയിലേത് 40 ശതമാനം കമ്മിഷന്‍ സര്‍ക്കാര്‍' ; ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

പട്ടിക ജാതി-പട്ടിക വര്‍ഗ വിരുദ്ധ സര്‍ക്കാരാണ് കര്‍ണാടകയിലേതെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര ആയിരം കിലോമീറ്റര്‍ പിന്നിട്ടതിന്‍റെ ഭാഗമായി ബെല്ലാരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് ആഞ്ഞടിച്ചത്

author img

By

Published : Oct 16, 2022, 9:55 AM IST

രാഹുല്‍ ഗാന്ധി  ഭാരത് ജോഡോ യാത്ര  ബെല്ലാരി  കോണ്‍ഗ്രസ്  ബിജെപി  ബിജെപിക്കെതിരെ രാഹുല്‍  കർണാടക സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍  കര്‍ണാടക കമ്മിഷന്‍ സർക്കാർ  bharat jodo yatra  rahul gandhi  rahul gandhi against karnataka govt  karnataka bjp regime against sc st  commission govt  bellari rahul gandhi  rahul gandhi allegations against bjp
'കർണാടകയിലേത് 40 ശതമാനം കമ്മിഷന്‍ സര്‍ക്കാര്‍'; ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ബെല്ലാരി (കർണാടക) : ബിജെപിയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പട്ടിക ജാതി-പട്ടിക വര്‍ഗ വിരുദ്ധ സര്‍ക്കാരാണ് കര്‍ണാടകയിലേതെന്നും ഈ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 50 ശതമാനമാണ് വർധനവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭാരത് ജോഡോ യാത്ര ആയിരം കിലോമീറ്റർ പിന്നിട്ടതിന്‍റെ ഭാഗമായി കര്‍ണാടകയിലെ ബെല്ലാരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വിമര്‍ശനം.

ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ 40 ശതമാനം കമ്മിഷന്‍ സര്‍ക്കാരെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് സംസ്ഥാനത്ത് പണം കൊടുത്താല്‍ എന്തും നടക്കുമെന്ന് ആരോപിച്ചു. നേരത്തെ ചിത്രദുര്‍ഗയില്‍ നടന്ന പൊതുയോഗത്തിലും സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ കര്‍ണാടകയിലാണെന്നും എല്ലാത്തിനും കമ്മിഷന്‍ വാങ്ങുകയാണെന്നുമായിരുന്നു ആരോപണം.

ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ : സംസ്ഥാനത്ത് പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനായി അനുവദിച്ച ഫണ്ടുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. എണ്ണായിരം കോടി രൂപയുടെ ഫണ്ട് സർക്കാർ വകമാറ്റിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എഡിജിപി അമ്രിത പോള്‍, ബിജെപി നേതാവ് ദിവ്യ ഹഗർഗി തുടങ്ങിയവർ ഉള്‍പ്പെട്ട കർണാടക പൊലീസ് സബ് ഇന്‍സ്‌പെക്‌ടർ റിക്രൂട്ട്മെന്‍റ് പരീക്ഷ കുംഭകോണവും രാഹുല്‍ പരാമര്‍ശിച്ചു.

'നിങ്ങള്‍ക്ക് കര്‍ണാടകയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്‌ടറാകണമെങ്കില്‍ 80 ലക്ഷം രൂപ നല്‍കിയാല്‍ മതി. പണമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ സർക്കാർ ജോലി വാങ്ങാം. എന്നാല്‍ നിങ്ങളുടെ കൈവശം പണമില്ലെങ്കില്‍ ജീവിതകാലത്തിലൊരിക്കലും നിങ്ങള്‍ക്ക് ഒരു ജോലി ലഭിക്കാന്‍ പോകുന്നില്ല' - രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി പൊതുയോഗത്തില്‍ സംസാരിക്കുന്നു

2021 ഒക്‌ടോബറില്‍ നടന്ന പരീക്ഷയില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയതായി കണ്ടെത്തിയിരുന്നു. 70-80 ലക്ഷം രൂപയാണ് സര്‍ക്കാർ ജോലിക്കായി നല്‍കിയതെന്നാണ് അറസ്റ്റിലായ ഉദ്യോഗാര്‍ഥികള്‍ വെളിപ്പെടുത്തിയത്. കൃത്രിമത്വം നടന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ നിയമന പരീക്ഷ അസാധുവാക്കി.

'കർണാടകയിലേത് കമ്മിഷന്‍ സര്‍ക്കാർ': 'ഇക്കാരണം കൊണ്ടാണ് കര്‍ണാടക സര്‍ക്കാരിനെ 40 ശതമാനം കമ്മിഷന്‍ സര്‍ക്കാരെന്ന് വിളിക്കുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും നേടാനുണ്ടെങ്കില്‍ 40 ശതമാനം കമ്മിഷന്‍ നല്‍കിയാല്‍ അത് ചെയ്യാന്‍ സാധിക്കും' - രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണ ശതമാനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്‌ത നഗമോഹന്‍ ദാസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

Also Read: ഭാരത് ജോഡോ യാത്ര വാട്ടർ ടാങ്കിന് മുകളില്‍, രാഹുലും സംഘവും കയറിയത് ദേശീയ പതാക വീശാൻ

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരും പൊതുയോഗത്തില്‍ പങ്കെടുത്തു. സെപ്‌റ്റംബര്‍ പതിനേഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് ആന്ധ്രാപ്രദേശില്‍ പ്രവേശിച്ചു. 12 സംസ്ഥാനങ്ങളിലായി 3,500 കിലോമീറ്റർ താണ്ടുന്ന പദയാത്ര ജമ്മു കശ്‌മീരിലാണ് അവസാനിക്കുക.

ബെല്ലാരി (കർണാടക) : ബിജെപിയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പട്ടിക ജാതി-പട്ടിക വര്‍ഗ വിരുദ്ധ സര്‍ക്കാരാണ് കര്‍ണാടകയിലേതെന്നും ഈ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 50 ശതമാനമാണ് വർധനവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭാരത് ജോഡോ യാത്ര ആയിരം കിലോമീറ്റർ പിന്നിട്ടതിന്‍റെ ഭാഗമായി കര്‍ണാടകയിലെ ബെല്ലാരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വിമര്‍ശനം.

ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ 40 ശതമാനം കമ്മിഷന്‍ സര്‍ക്കാരെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് സംസ്ഥാനത്ത് പണം കൊടുത്താല്‍ എന്തും നടക്കുമെന്ന് ആരോപിച്ചു. നേരത്തെ ചിത്രദുര്‍ഗയില്‍ നടന്ന പൊതുയോഗത്തിലും സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ കര്‍ണാടകയിലാണെന്നും എല്ലാത്തിനും കമ്മിഷന്‍ വാങ്ങുകയാണെന്നുമായിരുന്നു ആരോപണം.

ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ : സംസ്ഥാനത്ത് പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനായി അനുവദിച്ച ഫണ്ടുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. എണ്ണായിരം കോടി രൂപയുടെ ഫണ്ട് സർക്കാർ വകമാറ്റിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എഡിജിപി അമ്രിത പോള്‍, ബിജെപി നേതാവ് ദിവ്യ ഹഗർഗി തുടങ്ങിയവർ ഉള്‍പ്പെട്ട കർണാടക പൊലീസ് സബ് ഇന്‍സ്‌പെക്‌ടർ റിക്രൂട്ട്മെന്‍റ് പരീക്ഷ കുംഭകോണവും രാഹുല്‍ പരാമര്‍ശിച്ചു.

'നിങ്ങള്‍ക്ക് കര്‍ണാടകയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്‌ടറാകണമെങ്കില്‍ 80 ലക്ഷം രൂപ നല്‍കിയാല്‍ മതി. പണമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ സർക്കാർ ജോലി വാങ്ങാം. എന്നാല്‍ നിങ്ങളുടെ കൈവശം പണമില്ലെങ്കില്‍ ജീവിതകാലത്തിലൊരിക്കലും നിങ്ങള്‍ക്ക് ഒരു ജോലി ലഭിക്കാന്‍ പോകുന്നില്ല' - രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി പൊതുയോഗത്തില്‍ സംസാരിക്കുന്നു

2021 ഒക്‌ടോബറില്‍ നടന്ന പരീക്ഷയില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയതായി കണ്ടെത്തിയിരുന്നു. 70-80 ലക്ഷം രൂപയാണ് സര്‍ക്കാർ ജോലിക്കായി നല്‍കിയതെന്നാണ് അറസ്റ്റിലായ ഉദ്യോഗാര്‍ഥികള്‍ വെളിപ്പെടുത്തിയത്. കൃത്രിമത്വം നടന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ നിയമന പരീക്ഷ അസാധുവാക്കി.

'കർണാടകയിലേത് കമ്മിഷന്‍ സര്‍ക്കാർ': 'ഇക്കാരണം കൊണ്ടാണ് കര്‍ണാടക സര്‍ക്കാരിനെ 40 ശതമാനം കമ്മിഷന്‍ സര്‍ക്കാരെന്ന് വിളിക്കുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും നേടാനുണ്ടെങ്കില്‍ 40 ശതമാനം കമ്മിഷന്‍ നല്‍കിയാല്‍ അത് ചെയ്യാന്‍ സാധിക്കും' - രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണ ശതമാനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്‌ത നഗമോഹന്‍ ദാസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

Also Read: ഭാരത് ജോഡോ യാത്ര വാട്ടർ ടാങ്കിന് മുകളില്‍, രാഹുലും സംഘവും കയറിയത് ദേശീയ പതാക വീശാൻ

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരും പൊതുയോഗത്തില്‍ പങ്കെടുത്തു. സെപ്‌റ്റംബര്‍ പതിനേഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് ആന്ധ്രാപ്രദേശില്‍ പ്രവേശിച്ചു. 12 സംസ്ഥാനങ്ങളിലായി 3,500 കിലോമീറ്റർ താണ്ടുന്ന പദയാത്ര ജമ്മു കശ്‌മീരിലാണ് അവസാനിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.