മുംബൈ: പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ ആസ്‌പദമാക്കി വെബ് സീരിസ് അവതരിപ്പിക്കാനൊരുങ്ങി അപ്ലോസ് എന്‍റർടൈന്‍റ്‌മെന്‍റ്. 'ട്രെയിൽ ഓഫ് ആൻ അസ്സാസിൻ' എന്നാണ് വെബ് സീരിസിന് പേരിട്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ അനിരുധ്യ മിത്രയുടെ '90 ഡെയ്‌സ്: ദ ട്രൂ സ്റ്റോറി ഓഫ് ദ ഹണ്ട് ഫോർ രാജീവ് ഗാന്ധീസ് അസാസിൻസ്'(90 Days: The True Story of the Hunt for Rajiv Gandhi's Assassins) എന്ന പുസ്‌തകത്തിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് വെബ് സീരിസിന്‍റെ നിർമാണം.
![assassin web series on rajiv gandhis assassination rajiv gandhis assassination Rajiv gandhi assassination series ട്രെയിൽ ഓഫ് ആൻ അസ്സാസിൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രാജീവ് ഗാന്ധിയുടെ കൊലപാതകം രാജീവ് ഗാന്ധിയുടെ കൊലപാതകം വെബ് സീരിസ് അപ്ലോസ് എന്‍റർടൈന്‍റ്‌മെന്‍റ് നാഗേഷ് കുക്കുനൂർ നാഗേഷ് കുക്കുനൂർ സംവിധാനം അനിരുധ്യ മിത്ര അനിരുധ്യ മിത്രയുടെ പുസ്‌തകം ശ്രീപെരുമ്പത്തൂരിൽ എൽടിടിഇ ചാവേർ എൽടിടിഇ ചാവേർ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തി രാജീവ് ഗാന്ധി കൊലപാതകം rajeev gandhi murder](https://etvbharatimages.akamaized.net/etvbharat/prod-images/16299135_buk.jpg)
നാഗേഷ് കുക്കുനൂർ ആണ് വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. അനിരുധ്യ മിത്രയുടെ പുസ്‌തകം ഞങ്ങൾക്ക് ശ്രദ്ദേയമായ ഒരു കഥ സമ്മാനിക്കും. മനുഷ്യ വേട്ടയുടെ നാടകീയമായ ഉൾക്കാഴ്‌ച ഇതിലൂടെ ലഭിക്കും. ആ ഹൃദയഭേദകമായ കഥ സമകാലിക പ്രേഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ നാഗേഷുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അപ്ലോസ് എന്‍റർടൈൻമെന്‍റ് സിഇഒ സമീർ നായർ പറഞ്ഞു.
'90 ഡെയ്‌സ്: ദ ട്രൂ സ്റ്റോറി ഓഫ് ദ ഹണ്ട് ഫോർ രാജീവ് ഗാന്ധീസ് അസ്സാസിൻസ്' ഇന്ത്യയിൽ ആരംഭിച്ച ഏറ്റവും വലിയ മനുഷ്യവേട്ടയുടെ കൃത്യമായ വിവരണം നൽകാൻ ശ്രമിച്ചുവെന്ന് രചയിതാവായ അനിരുധ്യ മിത്ര പങ്കുവെച്ചു. ഓഡിയോ-വിഷ്വൽ ഫോർമാറ്റ് കഥയുടെ നിരവധി വശങ്ങൾ പ്രാപ്‌തമാക്കുന്നു. കൂടുതൽ സൂക്ഷ്‌മവും ആകർഷകവുമായ രീതിയിൽ കഥ അവതരിപ്പിക്കും. അപ്ലോസ് എന്‍റർടൈൻമെന്‍റിന്‍റെ പ്രശസ്‌തിയും നാഗേഷ് കുക്കുനൂരിന്‍റെ സംവിധാന വൈദഗ്ധ്യവും ഉള്ളതിനാൽ, ആവേശകരമായ ഒരു സീരീസ് നമുക്ക് മുന്നിലേക്കെത്തുമെന്നും അനിരുധ്യ പറഞ്ഞു.
1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ എൽടിടിഇയുടെ ചാവേർ ബോംബറിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എൽടിടിഇ അംഗമായ തനു എന്ന് അറിയപ്പെടുന്ന കലൈവാണി രാജരത്നം എന്ന സ്ത്രീയാണ് ആത്മഹത്യ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. തന്‍റെ ബെൽറ്റിൽ ചേർത്തുകെട്ടിയ ബോംബ് പൊട്ടിച്ചാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്.