ETV Bharat / bharat

ജീവനാണ് വലുത്... അവര്‍ ഇന്ത്യയിലെത്തി; കാബൂളില്‍ നിന്നുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍

കാബൂളില്‍ നിന്ന് ഞായറാഴ്‌ച ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനത്തില്‍ വിദ്യാര്‍ഥികളും രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമുള്‍പ്പെടെ 129 പേരാണുണ്ടായത്.

author img

By

Published : Aug 16, 2021, 3:36 PM IST

Afghan  Afghanistan  Afghan nationals arrived India  Afghan taliban  അഫ്‌ഗാന്‍ പൗരര്‍ ഡല്‍ഹി വാര്‍ത്ത  അഫ്‌ഗാന്‍ പൗരര്‍ പ്രത്യേക വിമാനം വാര്‍ത്ത  അഫ്‌ഗാന്‍ പൗരര്‍ ഡല്‍ഹിയില്‍  അഫ്‌ഗാനിസ്ഥാന്‍ താലിബാന്‍ വാര്‍ത്ത  താലിബാന്‍ വാര്‍ത്ത  അഫ്‌ഗാന്‍ വിദ്യാര്‍ഥികള്‍ വാര്‍ത്ത  Afghan nationals reach delhi news  Afghan nationals Delhi on special flight news
നാടും വീടും വിട്ട് അവര്‍ ഇന്ത്യയിലെത്തി; കാബൂളില്‍ നിന്നുള്ള പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: ഒരു മാസം നീണ്ടു നിന്ന ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ തലസ്ഥാനമായ കാബൂളിന്‍റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുമ്പോള്‍ സ്വന്തം നാടും വീടുമെല്ലാം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്ത് അഭയം തേടുക മാത്രമായിരുന്നു അഫ്‌ഗാന്‍ ജനതയുടെ മുന്നിലുണ്ടായിരുന്ന ഏക വഴി. ഇനിയൊരു തിരിച്ച് പോക്ക് സാധ്യമാണോയെന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയിലും പിന്നില്‍ ഉപേക്ഷിച്ച് പോന്ന ജന്മ നാടിന്‍റെ ഭാവിയെ കുറിച്ചാണ് അവര്‍ ആശങ്കപ്പെടുന്നത്. സ്വാതന്ത്ര്യവും അവകാശവും ഇല്ലാതാകുന്ന ജനതയെ കുറിച്ച്.

'ലോകം അഫ്‌ഗാനിസ്ഥാനെ ഉപേക്ഷിച്ചു'

കാബൂളില്‍ നിന്ന് ഞായറാഴ്‌ച ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനത്തിലുണ്ടായിരുന്ന 129 പേരുടെ മുഖത്തും ആശങ്ക പ്രകടമായിരുന്നു. 'ലോകം അഫ്‌ഗാനിസ്ഥാനെ ഉപേക്ഷിച്ചുവെന്ന് എനിയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. നാട്ടിലുള്ള ഞങ്ങളുടെ കുടുംബം കൊല്ലപ്പെടും. താലിബാന്‍ ഞങ്ങളെ കൊല്ലും. അഫ്‌ഗാന്‍ സ്ത്രീകള്‍ക്ക് ഇനി അവകാശങ്ങളൊന്നും ഉണ്ടാകില്ല,' ഡല്‍ഹിയിലെത്തിയ കാബൂള്‍ സ്വദേശിനി വൈകാരികമായി പ്രതികരിച്ചു.

'ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം'

'എന്‍റെ ബന്ധുക്കളെല്ലാം ഹേറത്തിലാണ്. അവിടെ എല്ലാം അടച്ചു. സമാധാനമെന്നൊന്ന് ഇല്ല. ബുര്‍ഖ ധരിക്കാതെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുറത്തിറങ്ങാനാകില്ല. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം,' അഫ്‌ഗാന്‍ പൗരന്‍ അബ്ദുള്‍ കാസിര്‍ പറഞ്ഞു. അഫ്‌ഗാനിലെ സ്ത്രീകളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് ആശങ്കയുണ്ടെന്ന് ഡല്‍ഹിയില്‍ താമസിക്കുന്ന അഫ്‌ഗാന്‍ യുവതി പറഞ്ഞു. 'അവിടത്തെ അവസ്ഥ അപകടകരമാണ്. ഞങ്ങള്‍ ബുര്‍ഖ ധരിക്കാനാഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് വേണ്ടത്. സമാധാനത്തോടെ ഉറങ്ങാനോ ഭക്ഷണം കഴിയ്ക്കാനോ സാധിക്കുന്നില്ല,' ആരിഫ ആശങ്ക പ്രകടിപ്പിച്ചു.

'പ്രതിസന്ധിയിലായി വിദ്യാര്‍ഥികള്‍'

'ആളുകള്‍ ബങ്കുകളിലേക്ക് ഓടുകയായിരുന്നു. അക്രമങ്ങളൊന്നും കണ്ടില്ല. എന്നാല്‍ അതുണ്ടായിട്ടില്ലെന്ന് പറയാനാകില്ല. എന്‍റെ കുടുംബം അഫ്‌ഗാനിസ്ഥാനിലാണ്. മുന്‍കൂട്ടി നിശ്ചയിച്ചാണ് കാബൂളില്‍ നിന്ന് വിമാനം കയറിയത്. കുറെയേറെ പേരാണ് കാബൂള്‍ വിട്ടത്,' അബ്ദുള്ള മസൂദി പറഞ്ഞു. കാബൂളില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിയ വിദ്യാര്‍ഥികളില്‍ ഒരാളാണ് അബ്ദുള്ള മസൂദി. ബെംഗളൂരുവില്‍ ബിസിനസ് അഡ്‌മിനിസ്ട്രേഷനില്‍ ബിരുദം ചെയ്യുന്നു. കാബൂള്‍ വിട്ടെങ്കിലും താലിബാന്‍ അഫ്‌ഗാന്‍ ഭരിക്കുന്നിടത്തോളം ഭാവി സുനിശ്ചിതമല്ലാത്ത അനേകായിരങ്ങളില്‍ ഒരാള്‍.

കോഴിക്കോട് ഫറൂഖ് കോളജില്‍ പഠിക്കുന്ന അഫ്‌ഗാന്‍ വിദ്യാര്‍ഥികളും നിലവിലെ സാഹചര്യത്തില്‍ ആശങ്കാകുലരാണ്. രക്തച്ചൊരിച്ചിലില്ലാത്ത അഫ്‌ഗാനിസ്ഥാനാണ് അവരുടെ സ്വപ്‌നം.

താലിബാന് പാക് പിന്തുണയെന്ന് അഫ്‌ഗാന്‍ എംപി

അഫ്‌ഗാനിസ്ഥാന്‍റെ മിക്ക ഭാഗങ്ങളും ശാന്തമാണ്. ഒട്ടുമിക്ക രാഷ്‌ട്രീയ നേതാക്കളും കാബൂള്‍ വിട്ടു. സ്‌ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പുതിയ താലിബാനാണ് ഇപ്പോഴത്തേതെന്നാണ് താന്‍ കരുതുന്നതെന്ന് അഫ്‌ഗാന്‍ പ്രസിഡന്‍റിന്‍റെ മുതിര്‍ന്ന ഉപദേഷ്ടാവായിരുന്ന റിസ്‌വാനനുള്ള അഹമദ്‌സി പറഞ്ഞു. അഹമദ്‌സി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമാണ് കാബൂളില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിയത്.

താലിബാനെ പിന്തുണയ്ക്കുന്നവരില്‍ ഏറ്റവും പ്രധാനിയാണ് പാകിസ്ഥാനെന്ന് അഫ്‌ഗാന്‍ എംപി അബ്ദുള്‍ ഖാദിര്‍ സസായി പറഞ്ഞു. 'അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ സമാധാന ഉടമ്പടിയാണുണ്ടായത്. അധികാര കൈമാറ്റമാണ് നടന്നത്. നിലവില്‍ കാബൂളിലെ അവസ്ഥ ശാന്തമാണ്. എന്‍റെ കുടുംബം ഇപ്പോഴും കാബൂളിലാണ്,' സസായി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തിന്‍റെ നിലവിലെ സ്ഥിതി മോശമാണെന്ന് പാക്തിയ പ്രവശ്യയിലെ എംപി സയേദ് ഹസന്‍ പക്തിയാവാളും പ്രതികരിച്ചു. 'ഞാന്‍ എന്‍റെ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇവിടെ ഒരു യോഗത്തിന് വന്നതാണ്. തിരികെ അഫ്‌ഗാനിലേക്ക് പോകും. അവിടത്തെ അവസ്ഥ വളരെ മോശമാണ്. പ്രത്യേകിച്ചും ഇന്നത്തെ ദിവസം (ഞായറാഴ്‌ച),' അദ്ദേഹം പറഞ്ഞു.

ദുരിതത്തിലായത് പൗരന്മാര്‍

'നേതാക്കള്‍ രാജ്യം വിടുകയാണ്. സാധാരണക്കാരായ പൗരന്മാരാണ് ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. താലിബാന്‍ കാബൂളില്‍ പ്രവേശിച്ചെന്ന് ഒരു സുഹൃത്ത് അറിയിച്ചു. എന്‍റെ ബന്ധുവിനെയാണ് എനിയ്ക്ക് യുദ്ധത്തില്‍ നഷ്ടപ്പെട്ടത്,' ജംഗ്‌പുരയില്‍ താമസിക്കുന്ന അഫ്‌ഗാന്‍ പൗരന്‍ ഹിദായത്തുള്ള പറഞ്ഞു.

അഫ്‌ഗാൻ സേനയുമായി ഒരു മാസം തുടര്‍ച്ചയായി നടത്തിയ ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഞായറാഴ്‌ച താലിബാൻ കാബൂളിൽ പ്രവേശിച്ചത്. തുടര്‍ന്ന് തന്ത്രപ്രധാന കേന്ദ്രം വരുതിയിലാക്കി. ഇതോടെയാണ് അധികാര കൈമാറ്റത്തിന് കളമൊരുങ്ങിയത്.

Read more: 20 വർഷം മുൻപ് അമേരിക്കയെ വിറപ്പിച്ച താലിബാൻ, പിന്നീട് പുറത്താക്കല്‍, ഒടുവില്‍ അധികാരം

ന്യൂഡല്‍ഹി: ഒരു മാസം നീണ്ടു നിന്ന ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ തലസ്ഥാനമായ കാബൂളിന്‍റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുമ്പോള്‍ സ്വന്തം നാടും വീടുമെല്ലാം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്ത് അഭയം തേടുക മാത്രമായിരുന്നു അഫ്‌ഗാന്‍ ജനതയുടെ മുന്നിലുണ്ടായിരുന്ന ഏക വഴി. ഇനിയൊരു തിരിച്ച് പോക്ക് സാധ്യമാണോയെന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയിലും പിന്നില്‍ ഉപേക്ഷിച്ച് പോന്ന ജന്മ നാടിന്‍റെ ഭാവിയെ കുറിച്ചാണ് അവര്‍ ആശങ്കപ്പെടുന്നത്. സ്വാതന്ത്ര്യവും അവകാശവും ഇല്ലാതാകുന്ന ജനതയെ കുറിച്ച്.

'ലോകം അഫ്‌ഗാനിസ്ഥാനെ ഉപേക്ഷിച്ചു'

കാബൂളില്‍ നിന്ന് ഞായറാഴ്‌ച ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനത്തിലുണ്ടായിരുന്ന 129 പേരുടെ മുഖത്തും ആശങ്ക പ്രകടമായിരുന്നു. 'ലോകം അഫ്‌ഗാനിസ്ഥാനെ ഉപേക്ഷിച്ചുവെന്ന് എനിയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. നാട്ടിലുള്ള ഞങ്ങളുടെ കുടുംബം കൊല്ലപ്പെടും. താലിബാന്‍ ഞങ്ങളെ കൊല്ലും. അഫ്‌ഗാന്‍ സ്ത്രീകള്‍ക്ക് ഇനി അവകാശങ്ങളൊന്നും ഉണ്ടാകില്ല,' ഡല്‍ഹിയിലെത്തിയ കാബൂള്‍ സ്വദേശിനി വൈകാരികമായി പ്രതികരിച്ചു.

'ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം'

'എന്‍റെ ബന്ധുക്കളെല്ലാം ഹേറത്തിലാണ്. അവിടെ എല്ലാം അടച്ചു. സമാധാനമെന്നൊന്ന് ഇല്ല. ബുര്‍ഖ ധരിക്കാതെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുറത്തിറങ്ങാനാകില്ല. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം,' അഫ്‌ഗാന്‍ പൗരന്‍ അബ്ദുള്‍ കാസിര്‍ പറഞ്ഞു. അഫ്‌ഗാനിലെ സ്ത്രീകളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് ആശങ്കയുണ്ടെന്ന് ഡല്‍ഹിയില്‍ താമസിക്കുന്ന അഫ്‌ഗാന്‍ യുവതി പറഞ്ഞു. 'അവിടത്തെ അവസ്ഥ അപകടകരമാണ്. ഞങ്ങള്‍ ബുര്‍ഖ ധരിക്കാനാഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് വേണ്ടത്. സമാധാനത്തോടെ ഉറങ്ങാനോ ഭക്ഷണം കഴിയ്ക്കാനോ സാധിക്കുന്നില്ല,' ആരിഫ ആശങ്ക പ്രകടിപ്പിച്ചു.

'പ്രതിസന്ധിയിലായി വിദ്യാര്‍ഥികള്‍'

'ആളുകള്‍ ബങ്കുകളിലേക്ക് ഓടുകയായിരുന്നു. അക്രമങ്ങളൊന്നും കണ്ടില്ല. എന്നാല്‍ അതുണ്ടായിട്ടില്ലെന്ന് പറയാനാകില്ല. എന്‍റെ കുടുംബം അഫ്‌ഗാനിസ്ഥാനിലാണ്. മുന്‍കൂട്ടി നിശ്ചയിച്ചാണ് കാബൂളില്‍ നിന്ന് വിമാനം കയറിയത്. കുറെയേറെ പേരാണ് കാബൂള്‍ വിട്ടത്,' അബ്ദുള്ള മസൂദി പറഞ്ഞു. കാബൂളില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിയ വിദ്യാര്‍ഥികളില്‍ ഒരാളാണ് അബ്ദുള്ള മസൂദി. ബെംഗളൂരുവില്‍ ബിസിനസ് അഡ്‌മിനിസ്ട്രേഷനില്‍ ബിരുദം ചെയ്യുന്നു. കാബൂള്‍ വിട്ടെങ്കിലും താലിബാന്‍ അഫ്‌ഗാന്‍ ഭരിക്കുന്നിടത്തോളം ഭാവി സുനിശ്ചിതമല്ലാത്ത അനേകായിരങ്ങളില്‍ ഒരാള്‍.

കോഴിക്കോട് ഫറൂഖ് കോളജില്‍ പഠിക്കുന്ന അഫ്‌ഗാന്‍ വിദ്യാര്‍ഥികളും നിലവിലെ സാഹചര്യത്തില്‍ ആശങ്കാകുലരാണ്. രക്തച്ചൊരിച്ചിലില്ലാത്ത അഫ്‌ഗാനിസ്ഥാനാണ് അവരുടെ സ്വപ്‌നം.

താലിബാന് പാക് പിന്തുണയെന്ന് അഫ്‌ഗാന്‍ എംപി

അഫ്‌ഗാനിസ്ഥാന്‍റെ മിക്ക ഭാഗങ്ങളും ശാന്തമാണ്. ഒട്ടുമിക്ക രാഷ്‌ട്രീയ നേതാക്കളും കാബൂള്‍ വിട്ടു. സ്‌ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പുതിയ താലിബാനാണ് ഇപ്പോഴത്തേതെന്നാണ് താന്‍ കരുതുന്നതെന്ന് അഫ്‌ഗാന്‍ പ്രസിഡന്‍റിന്‍റെ മുതിര്‍ന്ന ഉപദേഷ്ടാവായിരുന്ന റിസ്‌വാനനുള്ള അഹമദ്‌സി പറഞ്ഞു. അഹമദ്‌സി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമാണ് കാബൂളില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിയത്.

താലിബാനെ പിന്തുണയ്ക്കുന്നവരില്‍ ഏറ്റവും പ്രധാനിയാണ് പാകിസ്ഥാനെന്ന് അഫ്‌ഗാന്‍ എംപി അബ്ദുള്‍ ഖാദിര്‍ സസായി പറഞ്ഞു. 'അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ സമാധാന ഉടമ്പടിയാണുണ്ടായത്. അധികാര കൈമാറ്റമാണ് നടന്നത്. നിലവില്‍ കാബൂളിലെ അവസ്ഥ ശാന്തമാണ്. എന്‍റെ കുടുംബം ഇപ്പോഴും കാബൂളിലാണ്,' സസായി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തിന്‍റെ നിലവിലെ സ്ഥിതി മോശമാണെന്ന് പാക്തിയ പ്രവശ്യയിലെ എംപി സയേദ് ഹസന്‍ പക്തിയാവാളും പ്രതികരിച്ചു. 'ഞാന്‍ എന്‍റെ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇവിടെ ഒരു യോഗത്തിന് വന്നതാണ്. തിരികെ അഫ്‌ഗാനിലേക്ക് പോകും. അവിടത്തെ അവസ്ഥ വളരെ മോശമാണ്. പ്രത്യേകിച്ചും ഇന്നത്തെ ദിവസം (ഞായറാഴ്‌ച),' അദ്ദേഹം പറഞ്ഞു.

ദുരിതത്തിലായത് പൗരന്മാര്‍

'നേതാക്കള്‍ രാജ്യം വിടുകയാണ്. സാധാരണക്കാരായ പൗരന്മാരാണ് ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. താലിബാന്‍ കാബൂളില്‍ പ്രവേശിച്ചെന്ന് ഒരു സുഹൃത്ത് അറിയിച്ചു. എന്‍റെ ബന്ധുവിനെയാണ് എനിയ്ക്ക് യുദ്ധത്തില്‍ നഷ്ടപ്പെട്ടത്,' ജംഗ്‌പുരയില്‍ താമസിക്കുന്ന അഫ്‌ഗാന്‍ പൗരന്‍ ഹിദായത്തുള്ള പറഞ്ഞു.

അഫ്‌ഗാൻ സേനയുമായി ഒരു മാസം തുടര്‍ച്ചയായി നടത്തിയ ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഞായറാഴ്‌ച താലിബാൻ കാബൂളിൽ പ്രവേശിച്ചത്. തുടര്‍ന്ന് തന്ത്രപ്രധാന കേന്ദ്രം വരുതിയിലാക്കി. ഇതോടെയാണ് അധികാര കൈമാറ്റത്തിന് കളമൊരുങ്ങിയത്.

Read more: 20 വർഷം മുൻപ് അമേരിക്കയെ വിറപ്പിച്ച താലിബാൻ, പിന്നീട് പുറത്താക്കല്‍, ഒടുവില്‍ അധികാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.