ETV Bharat / bharat

'അപകടകരമായ വിധി': കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സുപ്രീം കോടതി ഉത്തരവിനെതിരെ 17 പ്രതിപക്ഷ പാർട്ടികൾ

author img

By

Published : Aug 3, 2022, 8:37 PM IST

അപകടകരമായ ഈ വിധിയിലൂടെ സർക്കാർ രാഷ്ട്രീയ എതിരാളികളെ ദുരുദ്ദേശ്യപരമായ രീതിയിൽ ലക്ഷ്യം വയ്‌ക്കുന്നുവെന്നും ഉടൻ പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ

anti money laundering law  17 opposition parties on SC nod to anti money laundering law  opposition parties against anti money laundering law  കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം  സുപ്രീം കോടതി വിധിക്കെതിരെ 17 പ്രതിപക്ഷ പാർട്ടികൾ
'അപകടകരമായ വിധി': കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സുപ്രീം കോടതി വിധിക്കെതിരെ 17 പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി‌എം‌എൽ‌എ) ഭേദഗതികൾ ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് 17 പ്രതിപക്ഷ പാർട്ടികൾ. ടിഎംസിയും, എഎപിയും ഉൾപ്പടെ 17 പ്രതിപക്ഷ പാർട്ടികളും ഒരു സ്വതന്ത്ര രാജ്യസഭ എംപിയുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. കോൺഗ്രസ് നേതാവും എംപിയുമായ ജയറാം രമേശാണ് സംയുക്ത പ്രസ്താവനയുടെ പകർപ്പ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ഭേദഗതികൾ മുഴുവനായും ശരിവച്ച സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുന്നുവെന്ന് സംയുക്ത പ്രസ്താവനയിൽ പാർട്ടികൾ അറിയിച്ചു. ദൂരവ്യാപകമായ വ്യവസ്ഥകള്‍ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ദുരുദ്ദേശ്യപരമായ രീതിയിൽ ലക്ഷ്യം വയ്‌ക്കുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു.

  • 17 Opposition parties, including TMC & AAP, plus one independent Rajya Sabha MP, have signed a joint statement expressing deep apprehensions on long-term implications of the recent Supreme Court judgement upholding amendments to PMLA,2002 and called for its review. The statement: pic.twitter.com/vmhtxRHAnl

    — Jairam Ramesh (@Jairam_Ramesh) August 3, 2022 " class="align-text-top noRightClick twitterSection" data=" ">

ഇത് ഏറ്റവും മോശമായ രാഷ്ട്രീയ പകപോക്കലിനായി സർക്കാരിന്‍റെ കരങ്ങളെ ശക്തിപ്പെടുത്തും. അപകടകരമായ ഈ വിധി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നീക്കം ചെയ്യുമെന്നും ഭരണഘടനാവ്യവസ്ഥകൾ ഉടൻ സംരക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി പാർട്ടികൾ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള ഇഡിയുടെ അവകാശം ജൂലൈ 27നാണ് സുപ്രീം കോടതി ശരിവച്ചത്. കൂടാതെ സ്വത്ത് അന്വേഷിക്കാനും അറസ്റ്റ് ചെയ്യാനും കണ്ടുകെട്ടാനുമുള്ള ഇഡിയുടെ അധികാരവും സുപ്രീം കോടതി ശരിവച്ചിരുന്നു.

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി‌എം‌എൽ‌എ) ഭേദഗതികൾ ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് 17 പ്രതിപക്ഷ പാർട്ടികൾ. ടിഎംസിയും, എഎപിയും ഉൾപ്പടെ 17 പ്രതിപക്ഷ പാർട്ടികളും ഒരു സ്വതന്ത്ര രാജ്യസഭ എംപിയുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. കോൺഗ്രസ് നേതാവും എംപിയുമായ ജയറാം രമേശാണ് സംയുക്ത പ്രസ്താവനയുടെ പകർപ്പ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ഭേദഗതികൾ മുഴുവനായും ശരിവച്ച സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുന്നുവെന്ന് സംയുക്ത പ്രസ്താവനയിൽ പാർട്ടികൾ അറിയിച്ചു. ദൂരവ്യാപകമായ വ്യവസ്ഥകള്‍ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ദുരുദ്ദേശ്യപരമായ രീതിയിൽ ലക്ഷ്യം വയ്‌ക്കുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു.

  • 17 Opposition parties, including TMC & AAP, plus one independent Rajya Sabha MP, have signed a joint statement expressing deep apprehensions on long-term implications of the recent Supreme Court judgement upholding amendments to PMLA,2002 and called for its review. The statement: pic.twitter.com/vmhtxRHAnl

    — Jairam Ramesh (@Jairam_Ramesh) August 3, 2022 " class="align-text-top noRightClick twitterSection" data=" ">

ഇത് ഏറ്റവും മോശമായ രാഷ്ട്രീയ പകപോക്കലിനായി സർക്കാരിന്‍റെ കരങ്ങളെ ശക്തിപ്പെടുത്തും. അപകടകരമായ ഈ വിധി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നീക്കം ചെയ്യുമെന്നും ഭരണഘടനാവ്യവസ്ഥകൾ ഉടൻ സംരക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി പാർട്ടികൾ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള ഇഡിയുടെ അവകാശം ജൂലൈ 27നാണ് സുപ്രീം കോടതി ശരിവച്ചത്. കൂടാതെ സ്വത്ത് അന്വേഷിക്കാനും അറസ്റ്റ് ചെയ്യാനും കണ്ടുകെട്ടാനുമുള്ള ഇഡിയുടെ അധികാരവും സുപ്രീം കോടതി ശരിവച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.