തൃശൂർ : തൃശൂരിൽ വന്‍ എടിഎം കവർച്ച. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളും തമിഴ്‌നാട് പൊലീസും തമ്മിൽ തമിഴ്‌നാട്ടിലെ നാമക്കലിൽ വച്ച് ഏറ്റുമുട്ടി. കവർച്ച നടത്തിയ ഏഴംഗ സംഘത്തിലെ ഒരാൾ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു. ഒരു പൊലീസുകാരന് കുത്തേറ്റു. പ്രതികളിൽ നിന്ന് തോക്ക് പിടിച്ചടുത്തു.
ഇന്ന് പുലർച്ചെ മൂന്ന് മണിക്കും നാലിനും ഇടയിലാണ് മോഷണം നടന്നത്. എസ്‌ബിഐയുടെ മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷത്തോളം രൂപയാണ് പ്രതികൾ കവർന്നത്. കവർച്ചയ്‌ക്ക് ശേഷം തമിഴ്‌നാട്ടിലെ കോയമ്പത്തൂർ വഴി രക്ഷപ്പെടുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം. കണ്ടയ്‌നർ ലോറിയിൽ കാറ് കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാമക്കലിൽ നിന്ന് സംഘത്തെ പൊലീസ് പിടിയിലാക്കിയത്. പിന്നീട് പൊലീസും മോഷ്‌ടാക്കളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു.