മലപ്പുറം: ജില്ലയിൽ 14 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 114 ആയി. മെയ് 23ന് മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ ഒരുമിച്ചെത്തിയ താനാളൂര്‍ പാണ്ടിയാട് സ്വദേശിയായ 55കാരനും ഇയാളുടെ സഹോദരന്മാരായ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ നിന്ന് മെയ് 17ന് എത്തിയ തൃക്കലങ്ങോട് എളങ്കൂര്‍ കുട്ടശ്ശേരി സ്വദേശി 21കാരനും അന്നേ ദിവസം മംഗളൂരുവില്‍ നിന്ന് എത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശിയായ 26കാരനും കൊവിഡ് രോഗിയാണ്. ചെന്നൈയില്‍ നിന്ന് മെയ് 19ന് തിരിച്ചെത്തിയ താഴേക്കോട് മാട്ടറക്കലിലെ 26കാരിക്കും മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി മെയ് 26ന് എത്തിയ ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ 52കാരനും കൊവിഡ് സ്ഥിരീകരിച്ചവരിൽ പെടുന്നു.
മലപ്പുറത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
മെയ് 26ന് സ്വകാര്യ ബസില്‍ മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ മാറഞ്ചേരി സ്വദേശി 42കാരനും ജിദ്ദയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മെയ് 29ന് കരിപ്പൂരിലെത്തിയ വേങ്ങര എ.ആര്‍.നഗര്‍ ബസാര്‍ നോര്‍ത്ത് കൊളപ്പുറം സ്വദേശിയായ 44 കാരനും കൊവിഡ് സ്ഥിരീകരിച്ചു. മോസ്‌കോയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വഴി മെയ് 21ന് ജില്ലയിലെത്തിയ പെരുമ്പപ്പ് നൂണക്കടവ് സ്വദേശിയായ 24 കാരനും ദുബായില്‍ നിന്ന് മെയ് 29ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ പൊന്മുണ്ടം കുറ്റിപ്പാല സ്വദേശിയായ 24കാരനും കൊവിഡ് റിപ്പോർട്ട് ചെയ്‌തു. മെയ് 29ന് തന്നെ കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ തിരിച്ചെത്തിയ ചേലേമ്പ്ര വൈദ്യരങ്ങാടി സ്വദേശി 33കാരനും ചെന്നൈയില്‍ നിന്ന് മെയ് 12ന് എത്തിയ നന്നമ്പ്ര തെയ്യാലുങ്ങല്‍ വെള്ളിയാമ്പുറം സ്വദേശിയായ 30കാരനും കൊവിഡ് സ്ഥിരീകരിച്ചു.
മെയ് 28ന് ചെന്നൈയില്‍ നിന്നെത്തിയ എ.ആര്‍.നഗര്‍ മമ്പുറം സ്വദേശി 30കാരനും രോഗം സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവർ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.