ആലപ്പുഴ: ക്രിക്കറ്റ് കളിക്കാനുപയോഗിച്ച തടി കഷ്‌ണം തലയില്‍ വീണ് മരിച്ച നവനീതിന് വിട നല്‍കി ചുനക്കര ഗ്രാമം. നവനീതിന്‍റെ ചിതയ്ക്ക് അനിയൻ നവീൻ തീ കൊളുത്തിയപ്പോള്‍ ഒരു ഗ്രാമം മുഴുവൻ തേങ്ങി. അമ്മ ധന്യയേയും അച്ഛൻ വിനോദിനേയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ബുദ്ധിമുട്ടി. അമ്മ ധന്യ അവസാനമായി മകനെ മാറോടണച്ച് ചുംബിച്ചപ്പോള്‍ കണ്ടുനിന്നവരും കരഞ്ഞു.
നവനീതിന് യാത്രമൊഴി നല്‍കി ചുനക്കര ഗ്രാമം
ക്രിക്കറ്റ് കളിക്കാനുപയോഗിച്ച തടി കഷ്‌ണം തലയില്‍ വീണ് മരിച്ച നവനീതിന്‍റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
ബന്ധുക്കളും അയൽവാസികളും കളിക്കൂട്ടുകാരും ഉൾപ്പെടെ ആയിരങ്ങളാണ് നവനീതിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. തടി കഷ്ണം കൊണ്ട് തലച്ചോറിലേക്കുള്ള പ്രധാന രക്ത കുഴല്‍ മുറിഞ്ഞതാണ് നവനീതിന്‍റെ മരണ കാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സ്‌കൂള്‍ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന പുതിയ സൈക്കിള്‍ അവിടെത്തന്നെയുണ്ടോയെന്ന് നോക്കാൻ പോയപ്പോഴായിരുന്നു നവനീതിന്‍റെ തലയില്‍ തടി കഷ്‌ണം പതിച്ചത്. സമീപത്ത് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കൈവിട്ടുപോയ തടി കഷ്‌ണമാണ് നവനീതിന്‍റെ തലയില്‍ പതിച്ചത്.