ന്യൂഡല്‍ഹി:യുദ്ധവിമാനമായ മിഗ് 21ന്‍റെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വ്യോമസേന. സെപ്‌റ്റംബർ 30നകം ഒരു സ്‌ക്വാഡ്രണിന്‍റെ പ്രവര്‍ത്തനം നിര്‍ത്തും. രാജസ്ഥാനിലെ ബാർമര്‍ ജില്ലയില്‍ ഈ റഷ്യന്‍ നിര്‍മിത യുദ്ധവിമാനം തകര്‍ന്നുവീണ് വ്യാഴാഴ്‌ച(28.07.2022) രണ്ട് പൈലറ്റുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് നീക്കം.
മിഗ് 21 അപകടം തുടര്‍ക്കഥ; റഷ്യന്‍ നിര്‍മിത യുദ്ധവിമാനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ വ്യോമസേന
20 മാസത്തിനിടെ ആറ് മിഗ് 21 വിമാനങ്ങൾ അപകടത്തിൽപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് റഷ്യന്‍ നിര്‍മിത യുദ്ധവിമാനം ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ വ്യോമസേനയുടെ നീക്കം
![മിഗ് 21 അപകടം തുടര്‍ക്കഥ; റഷ്യന്‍ നിര്‍മിത യുദ്ധവിമാനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ വ്യോമസേന IAF retiring one MiG-21 squadron by September end entire fleet to be phased out by 2025 IAF retiring one MiG 21 squadron റഷ്യന്‍ നിര്‍മിത വിമാനം ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ വ്യോമസേന മിഗ് 21 അപകടം തുടര്‍ക്കഥ യുദ്ധവിമാനമായ മിഗ് 21ന്‍റെ ഉപയോഗം നിര്‍ത്തും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15957039-thumbnail-3x2-plane.jpg)
READ MORE:രാജസ്ഥാനില്‍ മിഗ്-21 യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചു
രണ്ടോ അതിലധികമോ വിമാനങ്ങളും അവ പറത്താനുള്ള ഉദ്യോഗസ്ഥരും അടങ്ങുന്ന വ്യോമസേനയിലെ ഒരു പ്രവർത്തന യൂണിറ്റാണ് സ്‌ക്വാഡ്രന്‍. മിഗ് വിമാനങ്ങൾക്ക് പകരം കൂടുതൽ ശേഷിയുള്ള എസ്യു 30, തദ്ദേശീയമായ വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ.സി.എ) എന്നിവ സജീവമായി ഉപയോഗിക്കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ 20 മാസത്തിനിടെ ആറ് മിഗ് 21 വിമാനങ്ങൾ അപകടത്തിൽപ്പെട്ട് അഞ്ച് പൈലറ്റുമാർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്.