ലക്നൗ: തബ്‌ലീഗ് ജമാഅത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ രണ്ട് പേർ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ പന്ത്രണ്ട് പേരെ താജ്‌വാപൂർ പ്രദേശത്തെ വനിതാ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നു. ഇവരിൽ രണ്ട് പേർ കുളിമുറിയുടെ വാതിൽ പൊളിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി.കെ സിംഗ് അറിയിച്ചു. ആശുപത്രി ജീവനക്കാർ ഇവരെ പിടികൂടി തിരികെ കൊണ്ടുവന്നു.