എറണാകുളം: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്‍റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് തേടി. ജസ്‌റ്റിസ് ബദറുദീന്‍റെ ബഞ്ചാണ് സർക്കാരിനോട് നിലപാട് തേടിയത്. സർക്കാരിനെ കൂടാതെ ഹർജിയിലെ എതിർ കക്ഷികളായ പന്തീരങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
പ്രശ്‌നം ഒത്തുതീർപ്പായെന്ന് രാഹുൽ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച പരാതിക്കാരിയുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മെയ് അഞ്ചിനാണ് രാഹുലും പെൺകുട്ടിയും വിവാഹിതരായത്. മെയ് 12 ന് രാഹുൽ സ്ത്രീധനത്തിന്‍റെ പേരിൽ മർദിച്ചു എന്ന് ആരോപിച്ച് യുവതിയും കുടുംബവും രംഗത്തു വന്നിരുന്നു.