ETV Bharat / state

ഗുണ്ട വിരുന്ന്: പൊലിസുകാർ കുടുങ്ങിയത് ഓപ്പറേഷൻ ആഗിൻ്റെ ഭാഗമായുള്ള റെയ്‌ഡിലെന്ന് റൂറൽ എസ്‌പി - POLICE ATTENTED GOONS FEAST

author img

By ETV Bharat Kerala Team

Published : May 27, 2024, 10:25 PM IST

ഗുണ്ട നേതാവിൻ്റെ വീട്ടിലൊരുക്കിയ വിരുന്നിൽ പൊലീസുകാർ പങ്കെടുത്തുവെന്ന് റൂറൽ എസ്‌പി സ്ഥിരീകരിച്ചു

പോലീസ് ഗുണ്ടാ വിരുന്ന്  POLICE GOONS RELATIONSHIP  GOONS FEAST IN ERNAKULAM  RURAL SP VAIBHAV SAXENA
RURAL S.P VAIBHAV SAXENA (ETV Bharat)

റൂറൽ എസ്.പി വൈഭവ് സക്സേന മാധ്യമങ്ങളെ കാണുന്നു (ETV Bharat)

എറണാകുളം: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിൻ്റ വീട്ടിലൊരുക്കിയ വിരുന്നിൽ പങ്കെടുത്ത പോലിസുകാർക്കെതിരെയുള്ള റിപ്പോർട്ട് സമർപ്പിച്ചു. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗിൻ്റെ ഭാഗമായുള്ള റെയ്‌ഡിലാണ് പൊലിസുകാർ കുടുങ്ങിയതെന്ന് എറണാകുളം റൂറൽ പൊലിസ്. ഗുണ്ട നേതാവിൻ്റെ വീട്ടിലൊരുക്കിയ വിരുന്നിൽ പൊലീസുകാർ പങ്കെടുത്തുവെന്നും റൂറൽ എസ്‌പി വൈഭവ് സക്‌സേന സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം ആറുമണിക്ക് ഓപ്പറേഷൻ ആഗിൻ്റെ ഭാഗമായാണ് പൊലീസുകാർ ഗുണ്ടാ ലിസിറ്റിൽ പെട്ടയാളുടെ വീട്ടിൽ പരിശോധന നടത്തിയത് .

ആ സമയത്ത് രണ്ട് പേരെ കരുതൽ കസ്‌റ്റഡിയിലെടുത്തുവെന്നും മറ്റു മൂന്ന് പേരെ ചോദ്യം ചെയ്‌തപ്പോൾ അവർ പൊലീസ് ഉദ്യോസ്ഥരാണെന്ന് മനസിലായിയെന്നും എസ് പി പറഞ്ഞു. ഇതിൽ മൂന്ന് പേര്‍ കോൺസ്‌റ്റബിൾമാരും ഒരാൾ ഡിവൈഎസ്‌പിയുമാണ്. ഇവർക്കെതിരായ സ്‌പെഷ്യൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പേര് വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല. ഈ വീട് തങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇവർ എങ്ങിനെ അവിടെ എത്തിയെന്ന് റിപ്പോർട്ടിലുണ്ട്. അവരെ ആ വിട്ടിൽ വെച്ച് മനസിലാക്കിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും വൈഭവ് സക്‌സേന വ്യക്തമാക്കി.

ഗുണ്ടാ നേതാവ് തമ്മനം ഫൈസലിൻ്റ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിനായി ആലപ്പുഴ ജില്ലയിലെ ഡിവൈഎസ്‌പി എം ജി സാബു ഉൾപ്പടെയുള്ള നാല് പൊലീസുകാർ എത്തിയതായാണ് ആരോപണം. വിരമിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയാണ് ഡിവൈഎസ്‌പി ഗുണ്ടാ സൽക്കാരം സ്വീകരിച്ചത് എന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്. ഞായറാഴ്‌ച വൈകുന്നേരം ആറുമണിയോടെയായിരുന്നു പൊലീസ് സേനയ്ക്ക് ആകെ നാണകേടുണ്ടാക്കിയ സംഭവം നടന്നത്.

സംസ്ഥാന വ്യാപകമായി ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ് നടത്തുന്ന ഓപ്പറേഷൻ ആഗിൻ്റെ ഭാഗമായി അങ്കമാലി എസ്‌ഐയും സംഘവും തമ്മനം ഫൈസലിൻ്റ വീട്ടിലെത്തിയപ്പോഴായിരുന്നു പൊലീസുകാർ വിരുന്നിനെത്തിയ വിവരം അറിഞ്ഞത്. പൊലീസുകാരെ കണ്ടതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിച്ചതായാണ് ആരോപണം. വിരുന്നിൽ പങ്കെടുക്കാനെത്തിയതെന്ന് കൂടെയുള്ള പൊലീസുകാർ മൊഴി നൽകുകയായിരുന്നു.

അങ്കമാലി പൊലീസ് വിഷയം ആലുവ റൂറൽ എസ്‌പിക്ക് റിപ്പോർട്ട് ചെയ്‌തതോടെയാണ് സംഭവത്തിൽ പൊലീസ് സേനയുടെ ഉന്നതതലത്തിലുള്ള ഇടപെടലുണ്ടായത്. ഇതേ തുടർന്ന് പൊലീസ് ആഭ്യന്തര അന്വേഷണമാരംഭിച്ചു. പൊലീസുകാരുമായുള്ള ബന്ധം സംബന്ധിച്ച് ഗുണ്ടാ നേതാവിനെയും പൊലീസ് ചോദ്യം ചെയ്‌തു. നിരവധി കേസുകളിൽ പ്രതിയായ തമ്മനം ഫൈസലിനെതിരായ പല കേസുകളിലും വിചാരണ നടപടികൾ കോടതിയിൽ തുടരുകയാണ്. ഇതിനിടയിലാണ് ഡിവൈഎസ്‌പി റാങ്കിലുള്ള പൊലീസു ഉദ്യോഗസ്ഥൻ പ്രതിയുടെ വിരുന്നിനെത്തി എന്നത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.

ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിരുന്നിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അച്ചടക്ക നടപടിയെടുത്തേക്കും. റൂറൽ എസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രണ്ട് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു. സംസ്ഥാനത്ത് പൊലീസും ഗുണ്ടകളും തമ്മിൽ രഹസ്യ ബന്ധമുണ്ടന്ന ആരോപണം ശരിവെക്കുന്നതാണ് അങ്കമാലിയിലെ പൊലീസ് ഗുണ്ട വിരുന്ന്.

Also Read : പൊലീസുകാര്‍ക്ക് ഗുണ്ട നേതാവിന്‍റെ വിരുന്ന്; എസ്‌ഐ വന്നപ്പോൾ DYSP ഒളിച്ചത് ശുചിമുറിയിൽ - POLICE ATTENTED GOONS FEAST

റൂറൽ എസ്.പി വൈഭവ് സക്സേന മാധ്യമങ്ങളെ കാണുന്നു (ETV Bharat)

എറണാകുളം: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിൻ്റ വീട്ടിലൊരുക്കിയ വിരുന്നിൽ പങ്കെടുത്ത പോലിസുകാർക്കെതിരെയുള്ള റിപ്പോർട്ട് സമർപ്പിച്ചു. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗിൻ്റെ ഭാഗമായുള്ള റെയ്‌ഡിലാണ് പൊലിസുകാർ കുടുങ്ങിയതെന്ന് എറണാകുളം റൂറൽ പൊലിസ്. ഗുണ്ട നേതാവിൻ്റെ വീട്ടിലൊരുക്കിയ വിരുന്നിൽ പൊലീസുകാർ പങ്കെടുത്തുവെന്നും റൂറൽ എസ്‌പി വൈഭവ് സക്‌സേന സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം ആറുമണിക്ക് ഓപ്പറേഷൻ ആഗിൻ്റെ ഭാഗമായാണ് പൊലീസുകാർ ഗുണ്ടാ ലിസിറ്റിൽ പെട്ടയാളുടെ വീട്ടിൽ പരിശോധന നടത്തിയത് .

ആ സമയത്ത് രണ്ട് പേരെ കരുതൽ കസ്‌റ്റഡിയിലെടുത്തുവെന്നും മറ്റു മൂന്ന് പേരെ ചോദ്യം ചെയ്‌തപ്പോൾ അവർ പൊലീസ് ഉദ്യോസ്ഥരാണെന്ന് മനസിലായിയെന്നും എസ് പി പറഞ്ഞു. ഇതിൽ മൂന്ന് പേര്‍ കോൺസ്‌റ്റബിൾമാരും ഒരാൾ ഡിവൈഎസ്‌പിയുമാണ്. ഇവർക്കെതിരായ സ്‌പെഷ്യൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പേര് വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല. ഈ വീട് തങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇവർ എങ്ങിനെ അവിടെ എത്തിയെന്ന് റിപ്പോർട്ടിലുണ്ട്. അവരെ ആ വിട്ടിൽ വെച്ച് മനസിലാക്കിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും വൈഭവ് സക്‌സേന വ്യക്തമാക്കി.

ഗുണ്ടാ നേതാവ് തമ്മനം ഫൈസലിൻ്റ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിനായി ആലപ്പുഴ ജില്ലയിലെ ഡിവൈഎസ്‌പി എം ജി സാബു ഉൾപ്പടെയുള്ള നാല് പൊലീസുകാർ എത്തിയതായാണ് ആരോപണം. വിരമിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയാണ് ഡിവൈഎസ്‌പി ഗുണ്ടാ സൽക്കാരം സ്വീകരിച്ചത് എന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്. ഞായറാഴ്‌ച വൈകുന്നേരം ആറുമണിയോടെയായിരുന്നു പൊലീസ് സേനയ്ക്ക് ആകെ നാണകേടുണ്ടാക്കിയ സംഭവം നടന്നത്.

സംസ്ഥാന വ്യാപകമായി ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ് നടത്തുന്ന ഓപ്പറേഷൻ ആഗിൻ്റെ ഭാഗമായി അങ്കമാലി എസ്‌ഐയും സംഘവും തമ്മനം ഫൈസലിൻ്റ വീട്ടിലെത്തിയപ്പോഴായിരുന്നു പൊലീസുകാർ വിരുന്നിനെത്തിയ വിവരം അറിഞ്ഞത്. പൊലീസുകാരെ കണ്ടതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിച്ചതായാണ് ആരോപണം. വിരുന്നിൽ പങ്കെടുക്കാനെത്തിയതെന്ന് കൂടെയുള്ള പൊലീസുകാർ മൊഴി നൽകുകയായിരുന്നു.

അങ്കമാലി പൊലീസ് വിഷയം ആലുവ റൂറൽ എസ്‌പിക്ക് റിപ്പോർട്ട് ചെയ്‌തതോടെയാണ് സംഭവത്തിൽ പൊലീസ് സേനയുടെ ഉന്നതതലത്തിലുള്ള ഇടപെടലുണ്ടായത്. ഇതേ തുടർന്ന് പൊലീസ് ആഭ്യന്തര അന്വേഷണമാരംഭിച്ചു. പൊലീസുകാരുമായുള്ള ബന്ധം സംബന്ധിച്ച് ഗുണ്ടാ നേതാവിനെയും പൊലീസ് ചോദ്യം ചെയ്‌തു. നിരവധി കേസുകളിൽ പ്രതിയായ തമ്മനം ഫൈസലിനെതിരായ പല കേസുകളിലും വിചാരണ നടപടികൾ കോടതിയിൽ തുടരുകയാണ്. ഇതിനിടയിലാണ് ഡിവൈഎസ്‌പി റാങ്കിലുള്ള പൊലീസു ഉദ്യോഗസ്ഥൻ പ്രതിയുടെ വിരുന്നിനെത്തി എന്നത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.

ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിരുന്നിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അച്ചടക്ക നടപടിയെടുത്തേക്കും. റൂറൽ എസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രണ്ട് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു. സംസ്ഥാനത്ത് പൊലീസും ഗുണ്ടകളും തമ്മിൽ രഹസ്യ ബന്ധമുണ്ടന്ന ആരോപണം ശരിവെക്കുന്നതാണ് അങ്കമാലിയിലെ പൊലീസ് ഗുണ്ട വിരുന്ന്.

Also Read : പൊലീസുകാര്‍ക്ക് ഗുണ്ട നേതാവിന്‍റെ വിരുന്ന്; എസ്‌ഐ വന്നപ്പോൾ DYSP ഒളിച്ചത് ശുചിമുറിയിൽ - POLICE ATTENTED GOONS FEAST

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.