ETV Bharat / state

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു

author img

By

Published : Mar 15, 2021, 7:27 AM IST

Updated : Mar 15, 2021, 9:35 AM IST

ഇന്ന് പുലർച്ചെ 4.45ന് ചേലിയയിലെ വീട്ടിലായിരുന്നു അന്ത്യം.

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു  കഥകളി ആചാര്യൻ  ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ  ചേമഞ്ചേരി കുഞ്ഞിരാമൻ നായർ  ചേമഞ്ചേരി  മുഖം മൂടികൾ  Kathakali Acharyan Guru Chemanchery Kunhiraman Nair passed away  Guru Chemanchery Kunhiraman Nair  Chemanchery  kozhikkode
കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു

കോഴിക്കോട്: പ്രായത്തെ വെല്ലുന്ന നടന ചാരുത, നൂറാം വയസിലും പിഴയ്‌ക്കാത്ത ചുവടുകൾ, ജീവിതമാകെ കലാജീവിതത്തിനായി മാറ്റി വച്ച നിഷ്‌കളങ്കതയുടെ ആൾരൂപം കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു. ഇന്ന് പുലർച്ചെ 4.45ന് ചേലിയയിലുള്ള വീട്ടിലായിരുന്നു അന്ത്യം.

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു

കലാലോകത്തേക്ക് കടന്നു വരാൻ നിരവധി തടസങ്ങൾ ഉണ്ടായിരുന്ന കാലത്ത് നൃത്തം പഠിക്കാനായി രംഗത്തിറങ്ങിയ വ്യക്തിയാണ് കുഞ്ഞിരാമൻ നായർ. പതിനഞ്ചാം വയസിൽ വാരിയംവീട്ടിൽ നാടക സംഘത്തിന്‍റെ "വള്ളിത്തിരുമണം" എന്ന നാടകത്തോടെ രംഗപ്രവേശം നടത്തിയ കുഞ്ഞിരാമൻ നായർ പിന്നീട് നൃത്തകലയിൽ ആകൃഷ്ടനാകുകയും ചേലിയ ഗ്രാമത്തിൽ നിന്ന് കീഴ്‌പയ്യൂരിലെ പഠന കേന്ദ്രത്തിലേക്ക് ഒളിച്ചോടുകയുമായിരുന്നു. അമ്മയുടെ കൈയിൽ നിന്നും അൻപത് പൈസ മോഷ്‌ടിച്ചെടുത്തായിരുന്നു ആ യാത്ര. അവിടെ ചവിട്ടി തുടങ്ങിയ ചുവടുകൾ പിന്നീട് കഥകളിയിലേക്ക് എത്തിച്ചേരുകയായിരുന്നു. നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പ്രകടനം കാഴ്‌ച വച്ച ഗുരു 1977-ൽ മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം ചേർന്ന് പൂക്കാട്‌ കലാലയം സ്ഥാപിച്ചു. തുടർന്ന് 1983ൽ സ്വന്തം പ്രദേശമായ ചേലിയയിൽ കഥകളി വിദ്യാലയവും നിർമിച്ചു. കഥകളിയുടെ ഉന്നമനത്തിനായി തുടങ്ങിയ സ്ഥാപനത്തിൽ നിരവധി പേരാണ് ഇപ്പോഴും പരിശീലനം നടത്തുന്നത്.

കേരള സർക്കാർ നടന ഭൂഷണം എക്‌സാമിനറായും മൂന്നു വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗ‌ൺസിൽ അംഗമായും അദ്ദേഹം സേവനമനുഷ്ടിച്ചു. 1990ൽ കേരള സംഗീത നാടക അക്കാദമി നൃത്തത്തിനും കഥകളിക്കും ഫെല്ലോഷിപ്പ് നൽകി ആദരിച്ച അദ്ദേഹം 2001ൽ കേരള കലാമണ്ഡലം വിശിഷ്ട സേവനത്തിനുള്ള അവാർഡിനും അർഹനായി. സംസ്ഥാനതലത്തിൽ കഥകളിക്ക് ഫോക്‌ലാൻഡ് ഏർപ്പെടുത്തിയ 2011ലെ കാനാ കണ്ണൻ നായർ പുരസ്‌കാരവും മയിൽപ്പീലി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. എട്ട് പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിനിടയിൽ രാജ്യം പദ്‌മശ്രീ നൽകി ആദരിക്കുകയും ചെയ്‌തു.

മാടൻകണ്ടി ചാത്തുകുട്ടിനായരുടെയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26നാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യ ജാനകി അവരുടെ മുപ്പത്തിയാറാം വയസിൽ മരണമടയുകയും ചെയ്‌തിരുന്നു. കലാജീവിതവുമായി മുന്നോട്ട് പോയ അദ്ദേഹം മകൻ പവിത്രനും കുടുംബത്തിനൊപ്പമായിരുന്നു അവസാനം കാലം കഴിഞ്ഞത്. ഒരാഴ്ച മുൻപ് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്.

കോഴിക്കോട്: പ്രായത്തെ വെല്ലുന്ന നടന ചാരുത, നൂറാം വയസിലും പിഴയ്‌ക്കാത്ത ചുവടുകൾ, ജീവിതമാകെ കലാജീവിതത്തിനായി മാറ്റി വച്ച നിഷ്‌കളങ്കതയുടെ ആൾരൂപം കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു. ഇന്ന് പുലർച്ചെ 4.45ന് ചേലിയയിലുള്ള വീട്ടിലായിരുന്നു അന്ത്യം.

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു

കലാലോകത്തേക്ക് കടന്നു വരാൻ നിരവധി തടസങ്ങൾ ഉണ്ടായിരുന്ന കാലത്ത് നൃത്തം പഠിക്കാനായി രംഗത്തിറങ്ങിയ വ്യക്തിയാണ് കുഞ്ഞിരാമൻ നായർ. പതിനഞ്ചാം വയസിൽ വാരിയംവീട്ടിൽ നാടക സംഘത്തിന്‍റെ "വള്ളിത്തിരുമണം" എന്ന നാടകത്തോടെ രംഗപ്രവേശം നടത്തിയ കുഞ്ഞിരാമൻ നായർ പിന്നീട് നൃത്തകലയിൽ ആകൃഷ്ടനാകുകയും ചേലിയ ഗ്രാമത്തിൽ നിന്ന് കീഴ്‌പയ്യൂരിലെ പഠന കേന്ദ്രത്തിലേക്ക് ഒളിച്ചോടുകയുമായിരുന്നു. അമ്മയുടെ കൈയിൽ നിന്നും അൻപത് പൈസ മോഷ്‌ടിച്ചെടുത്തായിരുന്നു ആ യാത്ര. അവിടെ ചവിട്ടി തുടങ്ങിയ ചുവടുകൾ പിന്നീട് കഥകളിയിലേക്ക് എത്തിച്ചേരുകയായിരുന്നു. നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പ്രകടനം കാഴ്‌ച വച്ച ഗുരു 1977-ൽ മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം ചേർന്ന് പൂക്കാട്‌ കലാലയം സ്ഥാപിച്ചു. തുടർന്ന് 1983ൽ സ്വന്തം പ്രദേശമായ ചേലിയയിൽ കഥകളി വിദ്യാലയവും നിർമിച്ചു. കഥകളിയുടെ ഉന്നമനത്തിനായി തുടങ്ങിയ സ്ഥാപനത്തിൽ നിരവധി പേരാണ് ഇപ്പോഴും പരിശീലനം നടത്തുന്നത്.

കേരള സർക്കാർ നടന ഭൂഷണം എക്‌സാമിനറായും മൂന്നു വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗ‌ൺസിൽ അംഗമായും അദ്ദേഹം സേവനമനുഷ്ടിച്ചു. 1990ൽ കേരള സംഗീത നാടക അക്കാദമി നൃത്തത്തിനും കഥകളിക്കും ഫെല്ലോഷിപ്പ് നൽകി ആദരിച്ച അദ്ദേഹം 2001ൽ കേരള കലാമണ്ഡലം വിശിഷ്ട സേവനത്തിനുള്ള അവാർഡിനും അർഹനായി. സംസ്ഥാനതലത്തിൽ കഥകളിക്ക് ഫോക്‌ലാൻഡ് ഏർപ്പെടുത്തിയ 2011ലെ കാനാ കണ്ണൻ നായർ പുരസ്‌കാരവും മയിൽപ്പീലി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. എട്ട് പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിനിടയിൽ രാജ്യം പദ്‌മശ്രീ നൽകി ആദരിക്കുകയും ചെയ്‌തു.

മാടൻകണ്ടി ചാത്തുകുട്ടിനായരുടെയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26നാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യ ജാനകി അവരുടെ മുപ്പത്തിയാറാം വയസിൽ മരണമടയുകയും ചെയ്‌തിരുന്നു. കലാജീവിതവുമായി മുന്നോട്ട് പോയ അദ്ദേഹം മകൻ പവിത്രനും കുടുംബത്തിനൊപ്പമായിരുന്നു അവസാനം കാലം കഴിഞ്ഞത്. ഒരാഴ്ച മുൻപ് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്.

Last Updated : Mar 15, 2021, 9:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.