കോട്ടയം: കുറിച്ചിയിലെ പീഡനത്തിനിരയായ 10 വയസുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തെ തുടര്‍ന്ന് പെൺകുട്ടിയുടെ പിതാവ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇയാള്‍ ദിവസങ്ങളായി വീടിന് പുറത്ത് ഇറങ്ങാറില്ലായിരുന്നുവെന്നും ബന്ധുക്കള്‍ വിശദീകരിക്കുന്നു.
ഞായറാഴ്‌ചയാണ് ദിവസങ്ങൾക്കു ശേഷം പുറത്തു പോയത്. ആളുകൾ വിഷയവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയുണ്ടായി. പീഡന കേസ് പ്രതിയിൽനിന്നും പണം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് പ്രചരിപ്പിച്ചതായും ബന്ധുക്കൾ ആരോപിച്ചു.