ETV Bharat / international

ഖുർആൻ അവഹേളനം തടയാൻ നിയമപരമായ മാർഗങ്ങൾ തേടാൻ ഒരുങ്ങി ഡെൻമാർക്ക്

author img

By

Published : Jul 31, 2023, 8:25 AM IST

Updated : Jul 31, 2023, 1:37 PM IST

ഡെൻമാർക്കിലും സ്വീഡനിലും ഖുർആൻ കത്തിച്ച സംഭവം. മറ്റ് രാജ്യങ്ങളും സംസ്‌കാരങ്ങളും മതങ്ങളും അപമാനിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഇടപെടാനുള്ള നിയമപരമായ വഴികൾ തേടുമെന്ന് ഡാനിഷ് സർക്കാർ.

Quran desecration  Quran desecration denmark  Denmark  Denmark Quran desecration  Denmark seek legal means prevent Quran desecration  ഖുർആൻ  Quran fired  ഖുർആൻ അവഹേളനം  ഖുർആൻ അവഹേളനം ഡെൻമാർക്ക്  ഖുർആൻ കത്തിച്ചു  ഖുർആൻ കത്തിക്കൽ  ഖുർആൻ കത്തിച്ചു സ്വീഡൻ  സ്വീഡൻ ഡെൻമാർക്ക്  ഖുർആൻ കത്തിച്ചത് എവിടെ  ഖുർആൻ കത്തിച്ച സംഭവം  ഡെൻമാർക്ക്
ഖുർആൻ

കോപൻഹേഗൻ : ഡെൻമാർക്കിലെ വിദേശ എംബസികൾക്ക് മുന്നിൽ ഖുർആനെ അവഹേളിക്കുന്നത് തടയാൻ ഉദ്യോഗസ്ഥരെ പ്രാപ്‌തരാക്കാൻ നിയമപരമായ വഴികൾ ഡാനിഷ് സർക്കാർ തേടുമെന്ന് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്‌മുസെൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. 'മറ്റ് രാജ്യങ്ങളും സംസ്‌കാരങ്ങളും മതങ്ങളും അപമാനിക്കപ്പെടുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഇടപെടാനുള്ള സാധ്യത ഡാനിഷ് സർക്കാർ അന്വേഷിക്കും, ഇത് ഡെന്മാർക്കിന് കാര്യമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും' -റാസ്‌മുസെൻ കൂട്ടിച്ചേർത്തു. ഇസ്‌ലാമിന്‍റെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ ഡെൻമാർക്കിലും സ്വീഡനിലും നടന്ന ചില റാലികൾക്കിടയിലും മറ്റും കത്തിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്‌ത സംഭവം അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഖുർആൻ പതിപ്പ് കത്തിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഗാധമായ കുറ്റകരവും അശ്രദ്ധമായ പ്രവൃത്തികളുമാണ് ചിലർ ചെയ്യുന്നത്. ഈ കുറച്ച് വ്യക്തികൾ ഡാനിഷ് സമൂഹം കെട്ടിപ്പടുത്തിരിക്കുന്ന മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ല എന്നും റാസ്‌മുസെൻ പറഞ്ഞു.

'ഞങ്ങളുടെ ദേശീയ സുരക്ഷയും സ്വീഡനിലും ലോകമെമ്പാടുമുള്ള സ്വീഡിഷ് ജനതയുടെ സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നതിനായി ഇതിനകം നിയമപരമായ സാഹചര്യം വിശകലനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്' -എന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ ഖുർആൻ പരസ്യമായി കത്തിക്കുന്നതിനെതിരെ സൗദി അറേബ്യ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാൻ, മൊറോക്കോ, ഖത്തർ, യെമൻ എന്നിവിടങ്ങളിൽ വ്യാപക പ്രതിഷേധം ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്‌ച രണ്ട് തീവ്ര 'ഡാനിഷ് ദേശസ്നേഹികൾ' ഒരു ഇറാഖി പതാകയും ഖുറാൻ പകർപ്പും കത്തിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തിരുന്നു. സ്വീഡൻ പൗരൻ കൂടിയായ ഇറാഖിൽ താമസിക്കുന്ന 37 കാരനായ സാൽവാൻ മോമിക ഈ മാസം ആദ്യം വിശുദ്ധ ഗ്രന്ഥത്തിന്‍റെ നിരവധി പേജുകൾ കത്തിച്ചു.

ഖുർആൻ കത്തിച്ച സംഭവം : കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവം വൻ പ്രതിഷേധങ്ങളിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെ ഡെൻമാർക്കിലും ഖുർആൻ കത്തിച്ച സംഭവം റിപ്പോർട്ട് ചെയ്‌തു. കോപൻഹേഗനിലെ ഈജിപ്ഷ്യൻ എംബസിക്ക് മുന്നിലും ഇറാഖ് എംബസിക്ക് മുന്നിലും ഖുർആൻ അഗ്നിക്കിരയാക്കിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു.

പ്രതിഷേധവുമായി ഒഐസി : സ്വീഡനിലെ സ്റ്റോക്‌ഹോമിൽ ഖുർആൻ പതിപ്പ് കത്തിച്ചതിൽ മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒഐസി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഒഐസി ആവശ്യപ്പെട്ടു. മുസ്‌ലിം വിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ അന്താരാഷ്​ട്ര തലത്തിൽ നിയമനിർമാണം കൊണ്ടുവരുന്നതിന് ഒഐസി ലോകരാജ്യങ്ങളുടെ പിന്തുണ അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.

ഒഐസി വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു സ്വീഡനിൽ ഖുർആൻ പതിപ്പ് കത്തിച്ച സംഭവം ചർച്ച ചെയ്​തത്​. മുസ്‌ലിം വിരുദ്ധ നടപടികളുടെ തുടർച്ചയായി വേണം ഇത്തരം സംഭവങ്ങളെ കാണാനെന്നായിരുന്നു​ ഒഐസി നേതൃയോഗം അറിയിച്ചത്. ഒരു മതവിഭാഗത്തെയും അതിന്‍റെ വിശുദ്ധ ഗ്രന്ഥത്തയും ഇകഴ്​ത്തി കാണിക്കുന്ന രീതിയെ​ ആവിഷ്​കാര സ്വാത്വന്ത്യമായി കാണാൻ കഴിയില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും​ ഒഐസി വ്യക്തമാക്കിയിരുന്നു.

കോപൻഹേഗൻ : ഡെൻമാർക്കിലെ വിദേശ എംബസികൾക്ക് മുന്നിൽ ഖുർആനെ അവഹേളിക്കുന്നത് തടയാൻ ഉദ്യോഗസ്ഥരെ പ്രാപ്‌തരാക്കാൻ നിയമപരമായ വഴികൾ ഡാനിഷ് സർക്കാർ തേടുമെന്ന് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്‌മുസെൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. 'മറ്റ് രാജ്യങ്ങളും സംസ്‌കാരങ്ങളും മതങ്ങളും അപമാനിക്കപ്പെടുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഇടപെടാനുള്ള സാധ്യത ഡാനിഷ് സർക്കാർ അന്വേഷിക്കും, ഇത് ഡെന്മാർക്കിന് കാര്യമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും' -റാസ്‌മുസെൻ കൂട്ടിച്ചേർത്തു. ഇസ്‌ലാമിന്‍റെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ ഡെൻമാർക്കിലും സ്വീഡനിലും നടന്ന ചില റാലികൾക്കിടയിലും മറ്റും കത്തിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്‌ത സംഭവം അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഖുർആൻ പതിപ്പ് കത്തിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഗാധമായ കുറ്റകരവും അശ്രദ്ധമായ പ്രവൃത്തികളുമാണ് ചിലർ ചെയ്യുന്നത്. ഈ കുറച്ച് വ്യക്തികൾ ഡാനിഷ് സമൂഹം കെട്ടിപ്പടുത്തിരിക്കുന്ന മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ല എന്നും റാസ്‌മുസെൻ പറഞ്ഞു.

'ഞങ്ങളുടെ ദേശീയ സുരക്ഷയും സ്വീഡനിലും ലോകമെമ്പാടുമുള്ള സ്വീഡിഷ് ജനതയുടെ സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നതിനായി ഇതിനകം നിയമപരമായ സാഹചര്യം വിശകലനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്' -എന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ ഖുർആൻ പരസ്യമായി കത്തിക്കുന്നതിനെതിരെ സൗദി അറേബ്യ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാൻ, മൊറോക്കോ, ഖത്തർ, യെമൻ എന്നിവിടങ്ങളിൽ വ്യാപക പ്രതിഷേധം ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്‌ച രണ്ട് തീവ്ര 'ഡാനിഷ് ദേശസ്നേഹികൾ' ഒരു ഇറാഖി പതാകയും ഖുറാൻ പകർപ്പും കത്തിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തിരുന്നു. സ്വീഡൻ പൗരൻ കൂടിയായ ഇറാഖിൽ താമസിക്കുന്ന 37 കാരനായ സാൽവാൻ മോമിക ഈ മാസം ആദ്യം വിശുദ്ധ ഗ്രന്ഥത്തിന്‍റെ നിരവധി പേജുകൾ കത്തിച്ചു.

ഖുർആൻ കത്തിച്ച സംഭവം : കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവം വൻ പ്രതിഷേധങ്ങളിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെ ഡെൻമാർക്കിലും ഖുർആൻ കത്തിച്ച സംഭവം റിപ്പോർട്ട് ചെയ്‌തു. കോപൻഹേഗനിലെ ഈജിപ്ഷ്യൻ എംബസിക്ക് മുന്നിലും ഇറാഖ് എംബസിക്ക് മുന്നിലും ഖുർആൻ അഗ്നിക്കിരയാക്കിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു.

പ്രതിഷേധവുമായി ഒഐസി : സ്വീഡനിലെ സ്റ്റോക്‌ഹോമിൽ ഖുർആൻ പതിപ്പ് കത്തിച്ചതിൽ മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒഐസി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഒഐസി ആവശ്യപ്പെട്ടു. മുസ്‌ലിം വിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ അന്താരാഷ്​ട്ര തലത്തിൽ നിയമനിർമാണം കൊണ്ടുവരുന്നതിന് ഒഐസി ലോകരാജ്യങ്ങളുടെ പിന്തുണ അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.

ഒഐസി വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു സ്വീഡനിൽ ഖുർആൻ പതിപ്പ് കത്തിച്ച സംഭവം ചർച്ച ചെയ്​തത്​. മുസ്‌ലിം വിരുദ്ധ നടപടികളുടെ തുടർച്ചയായി വേണം ഇത്തരം സംഭവങ്ങളെ കാണാനെന്നായിരുന്നു​ ഒഐസി നേതൃയോഗം അറിയിച്ചത്. ഒരു മതവിഭാഗത്തെയും അതിന്‍റെ വിശുദ്ധ ഗ്രന്ഥത്തയും ഇകഴ്​ത്തി കാണിക്കുന്ന രീതിയെ​ ആവിഷ്​കാര സ്വാത്വന്ത്യമായി കാണാൻ കഴിയില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും​ ഒഐസി വ്യക്തമാക്കിയിരുന്നു.

Last Updated : Jul 31, 2023, 1:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.