ETV Bharat / city

വിസി നിയമനവുമായി ബന്ധപ്പെട്ട പുതിയ ബില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനെന്ന് കെ സുധാകരന്‍

author img

By

Published : Aug 17, 2022, 7:47 PM IST

സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്‌ക്കുന്ന ബില്ലിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

കെ സുധാകരന്‍  വിസി നിയമനം പുതിയ ബില്ല്  k sudhakaran against new bill for vc appointment  new bill for vc appointment  kpcc president  k sudhakaran  കെപിസിസി അധ്യക്ഷന്‍  പ്രിയ വര്‍ഗീസ്
വിസി നിയമനവുമായി ബന്ധപ്പെട്ട പുതിയ ബില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട പുതിയ ബില്ലിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സർവകലാശാല ഭരണത്തില്‍ കൈകടത്താനും പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനും വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടു വരുന്നതെന്ന് കെ സുധാകരന്‍ ആരോപിച്ചു. ഈ നീക്കത്തിന് പിന്നിലെ ഉദ്ദേശ ശുദ്ധി സംശയാസ്‌പദമാണ്.

ഉന്നത നിലവാരത്തിന് പുകഴ്‌പെറ്റ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് നാലാംകിട അധ്യാപകരുടെയും അഞ്ചാംകിട വൈസ് ചാന്‍സലര്‍മാരുടെയും ലാവണമായി. സർവകലാശാലകളില്‍ സമീപകാലത്തായി നിയമിക്കപ്പെട്ട സിപിഎം നേതാക്കളുടെ യോഗ്യത പരിശോധിച്ചാല്‍ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യക്ഷമത കൂടുതല്‍ വ്യക്തമാകും. മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരന്‍റെ ഭാര്യയാണെന്ന പരിഗണന മാത്രം നല്‍കിയാണ് മലയാളം പോലും അറിയാത്ത വ്യക്തിയെ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി മലയാള മഹാ നിഘണ്ടുവിന്‍റെ മേധാവിയാക്കി നിയമിക്കുന്നത്.

പ്രിയ വര്‍ഗീസിനെതിരെ സുധാകരന്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സർവകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിന് റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിക്കാന്‍ വഴി വിട്ട ഇടപെടലുകളാണ് നടത്തിയത്. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്‍റര്‍വ്യൂ നടത്തിയതെന്ന ആക്ഷേപം വിവാദമാണ്.

റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ പ്രിയ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ ഏറെ പുറകിലാണെന്ന വിവരാവകാശ രേഖ പുറത്തു വന്നിട്ടുണ്ട്. ഈ തസ്‌തികയിലേക്ക് എട്ട് വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമാണെങ്കിലും പ്രിയ വര്‍ഗീസിന് ആ യോഗ്യതയില്ല. എന്നിട്ടും അവരെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുപ്പിച്ച് ഒന്നാമതെത്തിച്ചത് യുജിസി ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ്. ഇത് ശരിവയ്‌ക്കുന്ന നിലപാടാണ് വിസി സ്വീകരിക്കുന്നത്.

ക്രമവിരുദ്ധ നിയമനങ്ങള്‍ ചോദ്യം ചെയ്യാതിരിക്കാനുള്ള നീക്കം: കഴിവും പ്രാപ്‌തിയുമുള്ളവരെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പടിക്ക് പുറത്തു നിര്‍ത്തി സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും ഭാര്യമാര്‍ക്കും വഴിവിട്ട നിയമനം നല്‍കുകയാണ്. മന്ത്രി പി രാജീവിന്‍റെ ഭാര്യയ്‌ക്ക്‌ കൊച്ചി സർവകലാശാലയില്‍ നിയമനം, മുന്‍ എംപി പി.കെ ബിജുവിന്‍റെ ഭാര്യയ്‌ക്ക്‌ കേരള സർവകലാശാലയില്‍ നിയമനം, സ്‌പീക്കര്‍ എം.ബി രാജേഷിന്‍റെ ഭാര്യയ്‌ക്ക്‌ സംസ്‌കൃത സർവകലാശാലയില്‍ നിയമനം, എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്‌ക്ക്‌ കാലിക്കറ്റ് സർവകലാശാലയില്‍ നിയമനം നല്‍കാന്‍ നീക്കം എന്നിങ്ങനെ സർവകലാശാലകളെ തകര്‍ക്കുന്ന സിപിഎം കൈകടത്തലുകളുടെ പട്ടിക നീണ്ടുപോകുകയാണ്.

ക്രമവിരുദ്ധ നിയമനങ്ങള്‍ തുടരാനും ചോദ്യം ചെയ്യപ്പെടാതിരിക്കാനുമാണ് വിസി നിയമനം അട്ടിമറിക്കാനുള്ള സര്‍ക്കാരിന്‍റെ കുത്സിത നീക്കമെന്നും കെ സുധാകരന്‍ ആരോപിച്ചു. രാജ്യത്തെ പ്രമുഖ സർവകലാശാലകളുടെ പട്ടികയില്‍ നിന്ന് കേരളത്തിലെ സർവകലാശാലകള്‍ പുറത്താകുന്നത് ഇത്തരം രാഷ്‌ട്രീയ അധ്യാപക നിയമനങ്ങളുടെ ഫലമായാണ്.

സർവകലാശാലകളിലെ അഴിമതിയും സ്വജന പക്ഷപാതവും ഇത്രയും നാള്‍ കൊടികുത്തി വാണിട്ടും ഗവര്‍ണര്‍ നിശബ്‌ദത പാലിക്കുകയായിരുന്നു. സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് വഴിവിട്ട നിയമനം നല്‍കി ഉന്നത വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്‌തപ്പോള്‍ ഗവര്‍ണര്‍ കുറ്റകരമായ മൗനമാണ് തുടര്‍ന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Read more: സര്‍വകലാശാല വി.സി നിയമനം, ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍ ഉടന്‍ നിയമസഭയില്‍

തിരുവനന്തപുരം: സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട പുതിയ ബില്ലിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സർവകലാശാല ഭരണത്തില്‍ കൈകടത്താനും പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനും വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടു വരുന്നതെന്ന് കെ സുധാകരന്‍ ആരോപിച്ചു. ഈ നീക്കത്തിന് പിന്നിലെ ഉദ്ദേശ ശുദ്ധി സംശയാസ്‌പദമാണ്.

ഉന്നത നിലവാരത്തിന് പുകഴ്‌പെറ്റ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് നാലാംകിട അധ്യാപകരുടെയും അഞ്ചാംകിട വൈസ് ചാന്‍സലര്‍മാരുടെയും ലാവണമായി. സർവകലാശാലകളില്‍ സമീപകാലത്തായി നിയമിക്കപ്പെട്ട സിപിഎം നേതാക്കളുടെ യോഗ്യത പരിശോധിച്ചാല്‍ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യക്ഷമത കൂടുതല്‍ വ്യക്തമാകും. മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരന്‍റെ ഭാര്യയാണെന്ന പരിഗണന മാത്രം നല്‍കിയാണ് മലയാളം പോലും അറിയാത്ത വ്യക്തിയെ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി മലയാള മഹാ നിഘണ്ടുവിന്‍റെ മേധാവിയാക്കി നിയമിക്കുന്നത്.

പ്രിയ വര്‍ഗീസിനെതിരെ സുധാകരന്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സർവകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിന് റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിക്കാന്‍ വഴി വിട്ട ഇടപെടലുകളാണ് നടത്തിയത്. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്‍റര്‍വ്യൂ നടത്തിയതെന്ന ആക്ഷേപം വിവാദമാണ്.

റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ പ്രിയ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ ഏറെ പുറകിലാണെന്ന വിവരാവകാശ രേഖ പുറത്തു വന്നിട്ടുണ്ട്. ഈ തസ്‌തികയിലേക്ക് എട്ട് വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമാണെങ്കിലും പ്രിയ വര്‍ഗീസിന് ആ യോഗ്യതയില്ല. എന്നിട്ടും അവരെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുപ്പിച്ച് ഒന്നാമതെത്തിച്ചത് യുജിസി ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ്. ഇത് ശരിവയ്‌ക്കുന്ന നിലപാടാണ് വിസി സ്വീകരിക്കുന്നത്.

ക്രമവിരുദ്ധ നിയമനങ്ങള്‍ ചോദ്യം ചെയ്യാതിരിക്കാനുള്ള നീക്കം: കഴിവും പ്രാപ്‌തിയുമുള്ളവരെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പടിക്ക് പുറത്തു നിര്‍ത്തി സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും ഭാര്യമാര്‍ക്കും വഴിവിട്ട നിയമനം നല്‍കുകയാണ്. മന്ത്രി പി രാജീവിന്‍റെ ഭാര്യയ്‌ക്ക്‌ കൊച്ചി സർവകലാശാലയില്‍ നിയമനം, മുന്‍ എംപി പി.കെ ബിജുവിന്‍റെ ഭാര്യയ്‌ക്ക്‌ കേരള സർവകലാശാലയില്‍ നിയമനം, സ്‌പീക്കര്‍ എം.ബി രാജേഷിന്‍റെ ഭാര്യയ്‌ക്ക്‌ സംസ്‌കൃത സർവകലാശാലയില്‍ നിയമനം, എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്‌ക്ക്‌ കാലിക്കറ്റ് സർവകലാശാലയില്‍ നിയമനം നല്‍കാന്‍ നീക്കം എന്നിങ്ങനെ സർവകലാശാലകളെ തകര്‍ക്കുന്ന സിപിഎം കൈകടത്തലുകളുടെ പട്ടിക നീണ്ടുപോകുകയാണ്.

ക്രമവിരുദ്ധ നിയമനങ്ങള്‍ തുടരാനും ചോദ്യം ചെയ്യപ്പെടാതിരിക്കാനുമാണ് വിസി നിയമനം അട്ടിമറിക്കാനുള്ള സര്‍ക്കാരിന്‍റെ കുത്സിത നീക്കമെന്നും കെ സുധാകരന്‍ ആരോപിച്ചു. രാജ്യത്തെ പ്രമുഖ സർവകലാശാലകളുടെ പട്ടികയില്‍ നിന്ന് കേരളത്തിലെ സർവകലാശാലകള്‍ പുറത്താകുന്നത് ഇത്തരം രാഷ്‌ട്രീയ അധ്യാപക നിയമനങ്ങളുടെ ഫലമായാണ്.

സർവകലാശാലകളിലെ അഴിമതിയും സ്വജന പക്ഷപാതവും ഇത്രയും നാള്‍ കൊടികുത്തി വാണിട്ടും ഗവര്‍ണര്‍ നിശബ്‌ദത പാലിക്കുകയായിരുന്നു. സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് വഴിവിട്ട നിയമനം നല്‍കി ഉന്നത വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്‌തപ്പോള്‍ ഗവര്‍ണര്‍ കുറ്റകരമായ മൗനമാണ് തുടര്‍ന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Read more: സര്‍വകലാശാല വി.സി നിയമനം, ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍ ഉടന്‍ നിയമസഭയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.