കോട്ടയം : വിരിപ്പ് കൃഷിൽ വിളയിറക്കിയിട്ടുള്ള പാടശേഖരങ്ങളിൽ കൊയ്‌തെടുക്കുന്ന നെല്ല് സംഭരണത്തിന് മഴക്കെടുതിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ ഒഴിവാക്കാൻ സപ്ലൈകോ നടപടികളാരംഭിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിലിന്‍റെ പ്രത്യേക നിർദേശ പ്രകാരം സപ്ലൈകോ സി.എം.ഡി അലി അസ്‌ഗർ പാഷ കേരള റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി.
നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് സംഭരണം സുഗമാക്കുന്നതിന് ചർച്ചയിൽ തീരുമാനമായി. ഈർപ്പം കൂടുതലുള്ള നെല്ല് ന്യായമായ കിഴിവ് നടത്തി വേഗത്തിൽ സംഭരിക്കും. ഇതു സംബന്ധിച്ച് കർഷകരുമായുള്ള ധാരണയുണ്ടാക്കും. കൂടാതെ കർഷകരുടെ നഷ്ടം ലഘൂകരികരിക്കുന്നതിന് മില്ലുടമകൾ നടപടി സ്വീകരിക്കും.