ETV Bharat / bharat

കൊവിഡ്-19: അടുത്ത നാല് മാസം നിർണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

author img

By

Published : Jul 16, 2021, 9:06 PM IST

അടുത്ത 100 മുതൽ 125 ദിനങ്ങൾ വളരെ നിർണായകം. അതേസമയം രണ്ടാം തരംഗത്തിൽ വാക്‌സിനേഷനിലൂടെ മരണനിരക്ക് 95 ശതമാനത്തോളം കുറയ്‌ക്കാൻ സാധിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.

india covid19  india covid19 news  india covid19 latest news  covid19 latest news  covid19 news  india covid  covid updates  latest covid news  covid latest news  third wave  third wave news  covid third wave  കൊവിഡ്  കൊവിഡ്19  കൊവിഡ് വാർത്ത  കൊവിഡ് പുതിയ വാർത്ത  ഇന്ത്യ കൊവിഡ്  കൊവിഡ് ഇന്ത്യ  കേന്ദ്ര ആരോഗ്യമന്ത്രാലയം  ഐസിഎംആർ  icmr  കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്ത  കേന്ദ്രം കൊവിഡ്  രണ്ടാം തരംഗം  രണ്ടാം തരംഗം വാർത്ത  മൂന്നാം തരംഗം വാർത്ത  third wave  third wave news  second wave  second wave news  മരണനിരക്ക്  covid death  covid death news  കൊവിഡ് മരണം  കൊവിഡ് മരണം വാർത്ത
അടുത്ത നാല് മാസം വളരെ നിർണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അടുത്ത നാല് മാസം വളരെ നിർണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത 100 മുതൽ 125 ദിനങ്ങൾ വളരെ നിർണായകമാണെന്ന് നിതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു.

ഐസിഎംആറിന്‍റെ പഠനങ്ങൾ അനുസരിച്ച് രണ്ടാം തരംഗത്തിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ 95 ശതമാനം മരണനിരക്ക് കുറയ്‌ക്കാൻ സാധിച്ചു. കൂടാതെ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരിൽ 82 ശതമാനം മരണനിരക്ക് കുറയ്‌ക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

READ MORE: India Covid - 19: 24 മണിക്കൂറിൽ 542 മരണം; ആശ്വാസമായി പോസിറ്റിവിറ്റി നിരക്ക്

ജൂലൈ മാസത്തിന് മുമ്പ് രാജ്യത്ത് 50 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനുള്ള നടപടികളും കേന്ദ്രം സ്വീകരിച്ചുകഴിഞ്ഞു. 66 കോടി കൊവിഷീൽഡ്, കൊവാക്‌സിൻ ഡോസുകൾക്കായി കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ഇവയിൽ 22 കോടി ഡോസ് സ്വകാര്യ മേഖലയിലേക്ക് അധികമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകരുതെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും പോൾ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അടുത്ത നാല് മാസം വളരെ നിർണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത 100 മുതൽ 125 ദിനങ്ങൾ വളരെ നിർണായകമാണെന്ന് നിതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു.

ഐസിഎംആറിന്‍റെ പഠനങ്ങൾ അനുസരിച്ച് രണ്ടാം തരംഗത്തിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ 95 ശതമാനം മരണനിരക്ക് കുറയ്‌ക്കാൻ സാധിച്ചു. കൂടാതെ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരിൽ 82 ശതമാനം മരണനിരക്ക് കുറയ്‌ക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

READ MORE: India Covid - 19: 24 മണിക്കൂറിൽ 542 മരണം; ആശ്വാസമായി പോസിറ്റിവിറ്റി നിരക്ക്

ജൂലൈ മാസത്തിന് മുമ്പ് രാജ്യത്ത് 50 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനുള്ള നടപടികളും കേന്ദ്രം സ്വീകരിച്ചുകഴിഞ്ഞു. 66 കോടി കൊവിഷീൽഡ്, കൊവാക്‌സിൻ ഡോസുകൾക്കായി കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ഇവയിൽ 22 കോടി ഡോസ് സ്വകാര്യ മേഖലയിലേക്ക് അധികമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകരുതെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും പോൾ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.