ETV Bharat / bharat

പിതാവിന്‍റെ മരണം ജീവിതത്തിലെ ഏറ്റവും വലിയ പാഠം : രാഹുൽ ഗാന്ധി

author img

By

Published : May 24, 2022, 7:57 PM IST

ജീവിതത്തിൽ ഒരിക്കലും പഠിക്കാൻ ഇടയില്ലാതിരുന്ന പല കാര്യങ്ങളും പിതാവിന്‍റെ കൊലപാതകം തന്നെ മനസ്സിലാക്കാന്‍ പ്രേരിപ്പിച്ചുവെന്ന് കേംബ്രിഡ്‌ജ് സർവകലാശാലയിലെ ചടങ്ങില്‍ രാഹുൽ ഗാന്ധി

Rahul Gandhi in UK  rajiv gandhi death was biggest learning experience of lifeb Rahul Gandhi says  Rahul Gandhi on assassination of Rajiv gandhi  രാഹുൽ ഗാന്ധി രാജീവ് ഗാന്ധി വധം  കേബ്രിഡ്‌ജ് സർവകലാശാലയിൽ രാഹുൽ ഗാന്ധി
പിതാവിന്‍റെ മരണം ജീവിതത്തിലെ ഏറ്റവും വലിയ പാഠാനുഭവം: രാഹുൽ ഗാന്ധി

കേംബ്രിഡ്‌ജ് : പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ കൊലപാതകം തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പഠനാനുഭവമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജീവിതത്തിൽ ഒരിക്കലും പഠിക്കാൻ ഇടയില്ലാതിരുന്ന പല കാര്യങ്ങളും ആ സംഭവം തന്നെ പഠിക്കാൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേംബ്രിഡ്‌ജ് സർവകലാശാലയിൽ ഇന്ത്യൻ വംശജയായ അധ്യാപിക ഡോ. ശ്രുതി കപിലയുമായി നടത്തിയ സംഭാഷണത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കോർപ്പസ് ക്രിസ്റ്റി കോളജിലെ ചരിത്ര അധ്യാപികയായ കപില, ഗാന്ധി മാർഗത്തിൽ എങ്ങനെ ജീവിക്കാമെന്ന് രാഹുൽ ഗാന്ധിയോട് ചോദിച്ചു. അതിനോടായിരുന്നു പ്രതികരണം. തന്‍റെ അച്ഛന്‍റെ കൊലപാതകം തന്നെ ഒരിക്കലും പഠിക്കാൻ ഇടയില്ലാതിരുന്ന കാര്യങ്ങൾ പഠിപ്പിച്ചു എന്ന വസ്‌തുതയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. നിങ്ങൾ പഠിക്കാൻ തയാറുള്ളിടത്തോളം ആളുകൾ എത്ര മോശക്കാരായാലും പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈനംദിന രാഷ്‌ട്രീയവുമായി ബന്ധപ്പെടുത്തിയും രാഹുൽ ഗാന്ധി ഇത് വിശദീകരിച്ചു. ഞാന്‍ തിരിഞ്ഞുനടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ പുറകില്‍ നിന്ന് ആക്രമിക്കുകയാണെങ്കിൽ അദ്ദേഹം വളരെ ക്രൂരനാണെന്നും എന്നെ ആക്രമിക്കുകയാണെന്നും ഞാൻ പറയും. അത് കാര്യങ്ങളെ സമീപിക്കാനുള്ള ഒരു രീതിയാണ്. മറ്റൊരു രീതിയിൽ നോക്കിയാൽ അദ്ദേഹത്തിൽ നിന്ന് എനിക്ക് എന്തെങ്കിലും പഠിക്കാൻ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു മാറ്റമുണ്ടാക്കാൻ അവർക്ക് എങ്ങനെ ഇടപെടാൻ കഴിയും എന്ന വിദ്യാർഥികളുടെ ചോദ്യത്തിന് പാർട്ടി നേതാക്കളുടെ ഇന്‍റേണുകളായി ചേരാമെന്നും രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

ഇതൊരു കഠിനമായ പ്രവൃത്തിയാണ്. നിങ്ങൾ ഇത് ശരിയായി ചെയ്‌താൽ നിങ്ങൾക്ക് വേദനയുണ്ടാകും. ഇത് ഒരു രസകരമായ പ്രവൃത്തിയല്ല. നിങ്ങൾക്ക് മർദനമേൽക്കും. എന്നാൽ രാഷ്‌ട്രീയത്തിൽ ചേരണമെന്നും വിദ്യാർഥികളോട് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്‌തു.

കഴിഞ്ഞയാഴ്ച ലണ്ടനിൽ നടന്ന ഐഡിയസ് ഫോർ ഇന്ത്യ കോൺഫറൻസിൽ മറ്റ് പ്രതിപക്ഷ നേതാക്കൾക്കൊപ്പം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) പ്രവർത്തകരുമായും ബ്രിട്ടീഷ് പ്രതിപക്ഷ പാർലമെന്‍റേറിയൻമാരുമായും മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയോടെ ആരംഭിച്ച ഗാന്ധിയുടെ യുകെ പര്യടനത്തിന്‍റെ സമാപനത്തിലായിരുന്നു കേംബ്രിഡ്‌ജ് സർവകലാശാലയിലെ വിദ്യാർഥികളുമായുള്ള സംഭാഷണം.

1984 മുതൽ 1989 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരിൽ വച്ചുനടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) നടത്തിയ ഭീകരാക്രമണത്തിൽ ചാവേർ ധനു ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടിരുന്നു.

കേംബ്രിഡ്‌ജ് : പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ കൊലപാതകം തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പഠനാനുഭവമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജീവിതത്തിൽ ഒരിക്കലും പഠിക്കാൻ ഇടയില്ലാതിരുന്ന പല കാര്യങ്ങളും ആ സംഭവം തന്നെ പഠിക്കാൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേംബ്രിഡ്‌ജ് സർവകലാശാലയിൽ ഇന്ത്യൻ വംശജയായ അധ്യാപിക ഡോ. ശ്രുതി കപിലയുമായി നടത്തിയ സംഭാഷണത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കോർപ്പസ് ക്രിസ്റ്റി കോളജിലെ ചരിത്ര അധ്യാപികയായ കപില, ഗാന്ധി മാർഗത്തിൽ എങ്ങനെ ജീവിക്കാമെന്ന് രാഹുൽ ഗാന്ധിയോട് ചോദിച്ചു. അതിനോടായിരുന്നു പ്രതികരണം. തന്‍റെ അച്ഛന്‍റെ കൊലപാതകം തന്നെ ഒരിക്കലും പഠിക്കാൻ ഇടയില്ലാതിരുന്ന കാര്യങ്ങൾ പഠിപ്പിച്ചു എന്ന വസ്‌തുതയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. നിങ്ങൾ പഠിക്കാൻ തയാറുള്ളിടത്തോളം ആളുകൾ എത്ര മോശക്കാരായാലും പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈനംദിന രാഷ്‌ട്രീയവുമായി ബന്ധപ്പെടുത്തിയും രാഹുൽ ഗാന്ധി ഇത് വിശദീകരിച്ചു. ഞാന്‍ തിരിഞ്ഞുനടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ പുറകില്‍ നിന്ന് ആക്രമിക്കുകയാണെങ്കിൽ അദ്ദേഹം വളരെ ക്രൂരനാണെന്നും എന്നെ ആക്രമിക്കുകയാണെന്നും ഞാൻ പറയും. അത് കാര്യങ്ങളെ സമീപിക്കാനുള്ള ഒരു രീതിയാണ്. മറ്റൊരു രീതിയിൽ നോക്കിയാൽ അദ്ദേഹത്തിൽ നിന്ന് എനിക്ക് എന്തെങ്കിലും പഠിക്കാൻ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു മാറ്റമുണ്ടാക്കാൻ അവർക്ക് എങ്ങനെ ഇടപെടാൻ കഴിയും എന്ന വിദ്യാർഥികളുടെ ചോദ്യത്തിന് പാർട്ടി നേതാക്കളുടെ ഇന്‍റേണുകളായി ചേരാമെന്നും രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

ഇതൊരു കഠിനമായ പ്രവൃത്തിയാണ്. നിങ്ങൾ ഇത് ശരിയായി ചെയ്‌താൽ നിങ്ങൾക്ക് വേദനയുണ്ടാകും. ഇത് ഒരു രസകരമായ പ്രവൃത്തിയല്ല. നിങ്ങൾക്ക് മർദനമേൽക്കും. എന്നാൽ രാഷ്‌ട്രീയത്തിൽ ചേരണമെന്നും വിദ്യാർഥികളോട് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്‌തു.

കഴിഞ്ഞയാഴ്ച ലണ്ടനിൽ നടന്ന ഐഡിയസ് ഫോർ ഇന്ത്യ കോൺഫറൻസിൽ മറ്റ് പ്രതിപക്ഷ നേതാക്കൾക്കൊപ്പം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) പ്രവർത്തകരുമായും ബ്രിട്ടീഷ് പ്രതിപക്ഷ പാർലമെന്‍റേറിയൻമാരുമായും മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയോടെ ആരംഭിച്ച ഗാന്ധിയുടെ യുകെ പര്യടനത്തിന്‍റെ സമാപനത്തിലായിരുന്നു കേംബ്രിഡ്‌ജ് സർവകലാശാലയിലെ വിദ്യാർഥികളുമായുള്ള സംഭാഷണം.

1984 മുതൽ 1989 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരിൽ വച്ചുനടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) നടത്തിയ ഭീകരാക്രമണത്തിൽ ചാവേർ ധനു ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.