കേരളം

kerala

ആന്‍റണി വർഗീസ് പെപ്പെയുടെ മറുപടി

ETV Bharat / videos

സിനിമയുടെ വിജയം വ്യക്തിഹത്യ നടത്താനായി ഉപയോഗിക്കുന്നു, ജൂഡ് ആന്‍റണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്‍റണി വർഗീസ്

By

Published : May 11, 2023, 4:12 PM IST

എറണാകുളം:സംവിധായകൻ ജൂഡ് ആന്‍റണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്‍റണി വർഗീസ് പെപ്പെ. തനിക്കെതിരെ സംവിധായകൻ ജൂഡ് ആന്‍റണി നടത്തിയത് വ്യക്തിഹത്യയാണ്. സിനിമയുമായി ബന്ധപ്പെട്ട് വാങ്ങിയ പണം തിരിച്ച് നൽകി ഒരു വർഷത്തിന് ശേഷമാണ് സഹോദരിയുടെ കല്യാണം നടത്തിയത്. 

ഈ പണമുപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തിയെന്ന ജൂഡ് ആന്‍റണിയുടെ പരാമർശം തനിക്കും കുടുംബത്തിനും വലിയ പ്രയാസമാണുണ്ടാക്കിയത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് താൻ പുറത്തുവിടുന്നത്. കൊച്ചിയിൽ വാർത്ത സമ്മേളനം നടത്തിയായിരുന്നു തനിക്കെതിരായ ആരോപണങ്ങൾക്ക് നടൻ വിശദീകരണം നൽകിയത്.
അധ്വാനിച്ചുണ്ടാക്കിയ പണം:ജൂഡ് ആന്‍റണിക്കെതിരെ തന്‍റെ അമ്മ നിയമ നടപടി തുടങ്ങിയതായും വക്കീൽ നോട്ടീസ് അയച്ചുവെന്നും ആന്‍റണി വർഗീസ് വ്യക്തമാക്കി. അച്ഛനും അമ്മയും അധ്വാനിച്ച് ഉണ്ടാക്കിയ പണമുപയോഗിച്ചാണ് സഹോദരിയുടെ വിവാഹം നടത്തിയത്. തനിക്കും കുടുംബത്തിനുമെതിരായ ആരോപണത്തെ തുടർന്ന് കുടുംബാംഗങ്ങൾ രണ്ട് ദിവസമായി പുറത്തിറങ്ങിയിട്ടില്ലെന്നും ആന്‍റണി വർഗീസ് പറഞ്ഞു.

2020 ജനുവരി 27നാണ് പണം തിരിച്ച് നൽകിയത്. സഹോദരിയുടെ വിവാഹം നടന്നത് 2021 ജനുവരി 18 നാണന്നും ആന്‍റണി വർഗീസ് വിശദീകരിച്ചു. വിവാദം തന്‍റെ കുടുംബത്തിനെ ബാധിച്ചപ്പോഴാണ് താൻ മറുപടി പറയാൻ തയ്യാറായാത്. മൂന്ന് വർഷം മുമ്പ് സിനിമ സംഘടനകൾക്ക് മുൻപിൽ ചർച്ച ചെയ്‌ത്‌ പരിഹരിക്കുകയും കൈ കൊടുത്ത് പിരിയുകയും ചെയ്‌ത വിഷയമാണ്. വേണമെങ്കിൽ അന്ന് തന്നെ ഈ വിഷയം ഉന്നയിക്കാമായിരുന്നു.

സിനിമയുടെ വിജയം ദുരുപയോഗം ചെയ്യുന്നു: ജൂഡ് ആന്‍റണിയുടെ പുതിയ സിനിമ വിജയിച്ച സാഹചര്യത്തിലാണ് വേറൊരാളുടെ ജീവിതത്തെ തകർക്കാൻ വേണ്ടി ഈ വിജയം അദ്ദേഹം ദുരുപയോഗം ചെയ്‌തത്. അദ്ദേഹം തന്‍റെ സിനിമയുടെ വിജയം ആസ്വദിക്കുകയായിരുന്നു വേണ്ടിയിരുന്നത്. രണ്ട് ദിവസം താൻ പ്രതികരിക്കാതിരുന്നപ്പോൾ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ഇത് തന്‍റെ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമാണെും ആന്‍റണി വർഗീസ് ആശങ്ക രേഖപ്പടുത്തി. 

തനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ലന്നും എന്നാൽ വിഷമമുണ്ടെന്നും പെപ്പെ പറഞ്ഞു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്. തന്‍റെ മറ്റൊരു ചിത്രത്തിന്‍റെ സംവിധായകൻ നഹാസിന്‍റെ പേര് കൂടി ഈ വിവാദത്തിലേക്ക് ജൂഡ് ആന്‍റണി വലിച്ചിട്ടു. പുതുമുഖ സംവിധായകന്‍റെ പേര് വിവാദത്തിന്‍റെ ഭാഗമാക്കിയത് അങ്ങേയെറ്റം മോശമാണ്. 

യോഗ്യത നിർണയിക്കാൻ ജൂഡ് ആന്‍റണിക്ക് കഴിയില്ല: തനിക്ക് യോഗ്യതയും കഴിവുമില്ലെന്നാണ് ജൂഡ് ആന്‍റണി പറയുന്നത്. തന്‍റെ സ്വപ്‌നങ്ങളെ പിന്തുടർന്ന് സിനിമയിലെത്തിയ ആളാണ് താനെന്നും തനിക്ക് അതു മതിയെന്നും ആന്‍റണി വർഗീസ് പറഞ്ഞു. തന്‍റെ യോഗ്യത നിർണയിക്കാൻ ജൂഡ് ആന്‍റണിക്ക് കഴിയില്ലെന്നും പെപ്പെ മറുപടി നൽകി. എന്‍റെ നാട്ടുകാരൻ കൂടിയായ അദ്ദേഹം എത്ര ദേഷ്യമുണ്ടെങ്കിലും ഒരു അനിയനായ തന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നു. 

ലിജോ ജോസ് പെല്ലിശ്ശേരി ഇല്ലെങ്കിൽ പെപ്പെയ്‌ക്ക് ജീവിക്കാനുള്ള വകുപ്പ് പോലും കിട്ടില്ലെന്നാണ് പറയുന്നത്. ഈ ലോകത്ത് ഏതൊരാൾക്കും ആരെങ്കിലും അവസരം കൊടുത്താണ് സിനിമയിലെത്തിയത്. ജൂഡ് ആന്‍റണിയെന്ന സംവിധായകൻ പൊട്ടിമുളച്ച് വന്നതാണോ, ഏതെങ്കിലും ഒരു നിർമാതാവ് അവസരം നൽകിയത് കൊണ്ടല്ലേ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചതെന്നും ആന്‍റണി വർഗീസ് ചോദിച്ചു.

ഒപ്പുവെച്ചത് തിയതി രേഖപ്പെടുത്താത്ത എഗ്രിമെന്‍റ്: 18 ദിവസം മുമ്പാണ് താൻ സിനിമയിൽ നിന്ന് പിന്മാറിയതെന്നാണ് ജൂഡ് ആന്‍റണി പറയുന്നത്. ചിത്രീകരണത്തിന്‍റെ തിയതി രേഖപ്പെടുത്താത്ത എഗ്രിമെന്‍റിലാണ് താൻ ഒപ്പുവെച്ചത്. പിന്നെ എങ്ങനെയാണ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കുക. ഈ സിനിമയുടെ കഥ കേട്ടപ്പോൾ തനിക്ക് ഇഷ്‌ടമായി. 

എന്നാൽ സിനിമയുടെ ഫുൾ സിക്രിപ്‌റ്റ് വായിച്ചപ്പോൾ രണ്ടാം ഭാഗത്ത് തനിക്ക് ചില ആശയകുഴപ്പങ്ങളുണ്ടായി. എന്നാൽ ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തന്നെ അസഭ്യം പറയുകയായിരുന്നു. ഇതോടെയാണ് സിനിമയിൽ നിന്നും പിന്മാറിയതെന്നും ആന്‍റണി വർഗീസ് പെപ്പെ പറഞ്ഞു. ഇതിന്‍റെ ശബ്‌ദരേഖ ഉൾപ്പടെ തന്‍റെ കയ്യിലുണ്ട്. ആരോപണ വിധേയനായ ഒരാൾക്ക് പറയാനുള്ള കാര്യം കേൾക്കാൻ സമൂഹം തയ്യാറാകണമെന്നും ആന്‍റണി വർഗീസ് പറഞ്ഞു. 

ABOUT THE AUTHOR

...view details