കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതികരിക്കാത്ത സാംസ്കാരികനായകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി പ്രതിഷേധവും തുടര്‍വിവാദങ്ങളും സൈബര്‍ ലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വാഴപ്പിണ്ടി പ്രതിഷേധത്തെ പരിഹസിച്ചകെ.ആര്‍. മീരയുംവി.ടി. ബല്‍റാമും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രാഷ്ട്രീയ പ്രതികരണങ്ങളുണ്ടായതോടെ പുതിയ മേഖലകളിലേക്ക് കടക്കുകയാണ്.
വി.ടി ബല്‍റാമിന്‍റെ'പോ മോളെ മീരെ എന്നാർക്കെങ്കിലും വിളിക്കാൽ തോന്നിയാൽ ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നപോസ്റ്റ് വന്‍വിവാദത്തിന് വഴി വച്ചിരുന്നു. 'വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫീസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സിപിഎം നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?' എന്ന് കെ.ആർ മീരയും മറുപടി നല്‍കി.