തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിന്‍റെ വിതരണാവകാശം നൽകാമെന്നു വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി സരിത എസ്.നായർക്ക് അറസ്‌റ്റ് വാറണ്ട്. നിരവധി തവണ കേസ് പരിഗണിച്ചപ്പോഴും കേസിലെ ഒന്നാം പ്രതിയായ സരിത എസ്.നായർ കോടതിയിൽ ഹാജരാകാത്തതിനാലാണ് നടപടി.
സോളാർ കേസ്; സരിത എസ്.നായർക്ക് അറസ്‌റ്റ് വാറണ്ട് - solar case; arrest warrant for saritha s nair
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്‌റ്റ് വാറണ്ടിന് ഉത്തരവിട്ടത്.

തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് വൈദുതി ഉത്‌പാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്‍റെ മുഴുവൻ അവകാശം നൽകാമെന്ന് പ്രതികൾ വാഗ്‌ദാനം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്‌ട്രേഷൻ തുകയായി 4,50,000 രൂപ നൽകണമെന്ന ആവശ്യത്തെ തുടർന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ പണം നിക്ഷേപിക്കുകയുമായിരുന്നു.
എന്നാൽ പരാതിക്കാരൻ അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ഒരു കമ്പനി നിലവിലില്ലെന്ന മനസിലാകുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. സരിത എസ്.നായർ, ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.