കേരളം

kerala

By

Published : Aug 7, 2020, 7:40 PM IST

ETV Bharat / state

രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

രഹന ഫാത്തിമയുടെ നടപടി അസംബന്ധമാണെന്നും എന്ത് സന്ദേശമാണിത് നല്‍കുന്നതെന്നും കോടതി ആരാഞ്ഞു.

രഹ്നന ഫാത്തിമ  ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ  സുപ്രീംകോടതി വാർത്ത  കുട്ടികളെ ഉപയോഗിച്ച് ചിത്രം വരച്ചു  ജസ്റ്റിസ് അരുൺ മിശ്ര  rehana fathima news  activist rehana fathima case  children drawing rehana fathima  supreme court  justice arun mishra
രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് അർധനഗ്നയായി ശരീരത്തില്‍ ചിത്രം വരിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇത്തരം പ്രവൃത്തികളിലൂടെ രാജ്യത്തിന്‍റെ സംസ്കാരത്തെ കുറിച്ച് കുട്ടികൾക്ക് ലഭിക്കുന്ന സന്ദേശത്തിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷയില്‍ വാദം കേട്ടത്. അശ്ലീലത പരത്തുന്ന പ്രവൃത്തിയാണ് ഇതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നിങ്ങൾ ആക്ടിവിസ്റ്റ് ആയിരിക്കാം എന്നാല്‍ ഇത്തരം പ്രവൃത്തികൾ അസംബന്ധമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

കേസില്‍ ചൈല്‍ഡ് പോണോഗ്രാഫി ആരോപിക്കുന്നത് വിചിത്രമാണെന്ന് രഹന ഫാത്തിമയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാല്‍ ശങ്കരനാരായണൻ ചൂണ്ടിക്കാട്ടി. ഈ രാജ്യത്ത് ഒരു പുരുഷൻ അർധനഗ്നനായി നിന്നാല്‍ പ്രശ്നമില്ല എന്നാല്‍ ഒരു സ്ത്രീ അങ്ങനെ നിന്നാല്‍ എന്താണ് പ്രശ്നമെന്നും ഗോപാല്‍ ശങ്കരനാരായണൻ ചോദിച്ചു. കേസില്‍ കസ്റ്റഡി ചോദ്യം ചെയ്യലിന്‍റെ ആവശ്യകത എന്താണെന്നും ഗോപാല്‍ ശങ്കരനാരായണൻ ആരാഞ്ഞു. ചിത്രം വരയ്ക്കുമ്പോൾ കുട്ടികൾ വസ്ത്രം ധരിച്ചിരുന്നുവെന്നും അശ്ലീലതയല്ല, മറിച്ച് കുട്ടികളെ ഉപയോഗിച്ച് ഉള്ള ലൈംഗിക കുറ്റകൃത്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. കുട്ടികളെ സംബന്ധിച്ചടത്തോളം അവർക്ക് ലൈംഗിക ബോധവത്കരണം നല്‍കേണ്ടത് ആവശ്യമാണ്. അവരെ ശരീര ഭാഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണമെന്നും അതില്‍ ലൈംഗികത കാണേണ്ട ആവശ്യമില്ലെന്നും ജാമ്യ ഹർജിയില്‍ രഹന പരാമർശിച്ചിരുന്നു.

നേരത്തെ രഹ്ന ഫാത്തിമയുടെ ഹർജി കേരള ഹൈക്കോടതിയും തള്ളിയിരുന്നു. കുട്ടികളെ തന്‍റെ തത്വങ്ങൾ രഹ്നയ്ക്ക് പഠിപ്പിക്കാം എന്നാല്‍ അത് സ്വന്തം വീടിന്‍റെ നാല് മതിലിനുള്ളില്‍ വച്ചാകണമെന്നും കോടതി പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details