തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയും സർവീസ് റദ്ദാക്കലും അടിയന്തര പ്രമേയ വിഷയമാക്കി പ്രതിപക്ഷം നിയമസഭയിൽ. എൽഡിഎഫ് സർക്കാർ കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കിയ അവസ്ഥയാണ് കെഎസ്ആർടിസിയുടേതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിസന്ധി സമ്മതിച്ച ഗതാഗത മന്ത്രി കടുത്ത നടപടികളും കൂടുതൽ സർക്കാർ സഹായവും വേണ്ടി വരുമെന്ന് സഭയെ അറിയിച്ചു.
കെഎസ്ആർടിസി പ്രതിസന്ധി; സർക്കാരിന് ഒന്നും ചെയ്യാനറിയില്ലെന്ന് ചെന്നിത്തല
എന്നാൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
കെഎസ്ആർടിസി: അവകാശ വാദങ്ങൾക്കപ്പുറം ഒന്നും ചെയ്യാൻ സർക്കാരിനറിയില്ലെന്ന് ചെന്നിത്തല
വരുമാന നഷ്‌ടത്തിന്‍റെ പേരിൽ സർവീസ് റദ്ദാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വിൻസന്‍റ് പറഞ്ഞു. പ്രതിസന്ധി നേരത്തേ ഉള്ളതാണെന്നും അത് മറികടക്കാൻ ഒറ്റമൂലികളില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. അവകാശ വാദങ്ങൾക്കപ്പുറം ഒന്നും ചെയ്യാൻ സർക്കാരിനറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.