കേരളം

kerala

28 വരെ അറസ്റ്റില്ല; ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ 28ന് ഹൈക്കോടതി വിധി പറയും

ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി ഈ മാസം 28ന് വിധിപറയും. വിധി പറയുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

By

Published : Oct 23, 2020, 3:36 PM IST

Published : Oct 23, 2020, 3:36 PM IST

Updated : Oct 23, 2020, 7:18 PM IST

M Sivasankar  M Sivasankar's bail application  kerala High Court  എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ  എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചു  ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചു  എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ വാര്‍ത്ത  സ്വര്‍ണ കടത്ത് കേസ് വാര്‍ത്ത
എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചു

എറണാകുളം:സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അടുത്ത ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിലും ബുധനാഴ്ച കോടതി വിധി പറയും. ഈ കേസിൽ ശിവശങ്കറിനെതിരായ തെളിവുകൾ എൻഫോഴ്‌സ്മെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകുന്നതിനെ എൻഫോഴ്‌സ്മെന്‍റ് ശക്തമായി എതിർത്തു.

സ്വർണക്കടത്ത് ഗൂഢാലോചനയിൽ എം.ശിവശങ്കറിന് പങ്കുണ്ടെന്നാണ് വാദം. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. സ്വർണമടങ്ങിയ കാർഗോ വിട്ട് നൽകാൻ ശിവശങ്കർ ആവശ്യപ്പെട്ടുവെന്ന ഗുരുതരമായ ആരോപണങ്ങളും ഇ.ഡി ഉന്നയിച്ചു. എന്നാൽ ഇ.ഡിയുടെ വാദങ്ങളെ ശിവശങ്കർ നിഷേധിച്ചു. ഇ.ഡി വിചാരണ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പോലും പറയാത്ത കാര്യങ്ങളാണ് ജാമ്യാപേക്ഷയെ എതിർക്കാൻ ഉന്നയിക്കുന്നത്. ഇ.ഡിയുടെ വാദങ്ങൾ പലതും അവർ നൽകിയ കുറ്റപത്രത്തിന് തന്നെ എതിരാണന്ന മറുവാദവും ശിവശങ്കർ ഉയർത്തി.

അതേസമയം മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലന്നും തള്ളണമെന്ന വാദവുമാണ് കസ്റ്റംസ് ഉന്നയിച്ചത്. കള്ളപ്പണം വെളുപ്പിക്കുന്നതിന് താൻ സഹായിച്ചിട്ടില്ലെന്നും ശിവശങ്കർ കോടതിയിൽ വ്യക്തമാക്കി. നിയമപരമായി ലഭിച്ച പണമാണെന്ന് സ്വപ്ന വിശ്വസിപ്പിച്ചതിനാൽ ലോക്കർ തുറക്കാൻ സഹായം ചെയ്യുക മാത്രമാണ് ചെയ്തത്. തുടർച്ചയായ ചോദ്യം ചെയ്യൽ ആരോഗ്യത്തെ ബാധിച്ചു. അതും നാടകമാണെന്നാണ് കസ്റ്റംസ് പറയുന്നത്. താൻ സമൂഹത്തിൽ ഒറ്റപ്പെട്ടു, വെറുക്കപ്പെട്ടവനായി, കുടുംബവും ജോലിയും തകർന്നുവെന്നും തന്നെ കരുവാക്കുകയാണെന്ന ശിവശങ്കറിന്‍റെ വൈകാരികമായ പ്രതികരണവും കോടതിയിൽ ഉന്നയിക്കപ്പെട്ടു. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. തുടർന്നും സഹകരിക്കുമെന്നും ശിവശങ്കർ അറിയിച്ചു.

എന്നാൽ ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലന്നാണ് രണ്ട് അന്വേഷണ ഏജൻസികളും കോടതിയിൽ വ്യക്തമാക്കിയത്. രേഖകൾ ഉൾപ്പടെ പരിശോധിച്ച് വിധി പറയാൻ കോടതി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി. അതേസമയം അതുവരെ അറസ്റ്റ് പാടില്ലെന്ന ഹൈക്കോടതി നിർദേശം ശിവശങ്കറിന് താൽകാലിക ആശ്വാസം നൽകുന്നതാണ്.

Last Updated : Oct 23, 2020, 7:18 PM IST

ABOUT THE AUTHOR

...view details