കേരളം

kerala

ETV Bharat / state

ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

മിഴ്നാട്ടിലാകും ചുഴലിക്കാറ്റ് തീരം തൊടുക. ഇതിന്‍റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

By

Published : Dec 1, 2020, 2:22 PM IST

തിരുവനന്തപുരം  സംസ്ഥാനത്ത് ജാഗ്രതാ നിർദേശം  തിരുവനന്തപുരം വാർത്തകൾ  heavy rain in kerala  rain in kerala  rain updates
ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ന്യൂനമർദ്ദം ആറ് മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. മൂന്ന് ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് കര തൊടും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തമിഴ്നാട്ടിലാകും ചുഴലിക്കാറ്റ് തീരം തൊടുക. ഇതിന്‍റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

നാളെ മുതൽ സംസ്ഥാനത്ത് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക. ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് എത്തുമെന്ന് കരുതുന്ന ദിവസമായ ഡിസംബർ മൂന്നിന് തെക്കൻ കേരളത്തിൽ മഴ ശക്തമാകും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശ്ശൂർ പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ മത്സ്യ ബന്ധത്തിന് പൂർണ നിരോധനം ഏർപ്പെടുത്തി. ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമായി നിൽക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കാനും നിർദ്ദേശം നൽകി. ദുരന്തനിവാരണ സേനയുടെ 7 അധിക യൂണിറ്റിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details