പത്തനംതിട്ട: ഏനാദിമംഗലത്ത് വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പ്രതികള്‍ അറസ്റ്റില്‍. കുറുമ്പകര സ്വദേശികളായ ജിതിൻ, സജിത്, ഉന്മേഷ്, രതീഷ്, അൽ അമീൻ മാരൂർ സ്വദേശികളായ സുരേന്ദ്രൻ, സുധീഷ്, ശ്യാം, ശരത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതിയായ കുറുമ്പകര സ്വദേശി അനീഷിനെ തിങ്കളാഴ്‌ച പൊലീസ് പിടികൂടിയിരുന്നു.
ഏനാദിമംഗലം ചാങ്കൂര്‍ ഒഴുകുപാറ സ്വദേശിയായ സുജാത (64) കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് രാത്രി 10.30നാണ് കോസിനാസ്‌പദമായ സംഭവം. ബന്ധുക്കളുമായുണ്ടായ വഴിത്തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
സുജാതയുടെ മക്കളായ സൂര്യലാൽ (24), ചന്ദ്രലാൽ (21) എന്നിവരെ ആക്രമിക്കാനാണ് പതിനഞ്ച് പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയത്. സംഭവ സമയത്ത് സുജാതയുടെ മക്കളായ സൂര്യലാലും ചന്ദ്രലാലും സ്ഥലത്തുണ്ടായിരുന്നില്ല. വീട് തല്ലി തകര്‍ക്കുകയും വീട്ടു ഉപകരണങ്ങള്‍ നശിപ്പിക്കുകയും കിണറ്റിലിടുകയും ചെയ്‌ത സംഘം കമ്പിവടി കൊണ്ട് സുജാതയുടെ തലയ്‌ക്ക് അടിക്കുകയും വളര്‍ത്ത് നായയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്‌തു.
ആക്രമണത്തില്‍ സുജാതയ്‌ക്ക് തലച്ചോറിന് ക്ഷതമേല്‍ക്കുകയും വാരിയെല്ലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ സുജാതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സക്കിടെ തിങ്കളാഴ്‌ച സുജാത മരിക്കുകയായിരുന്നു.
ആക്രമണത്തിന് കാരണമായ സംഭവം: ബന്ധുക്കള്‍ തമ്മിലുള്ള വഴി തര്‍ക്കമാണ് ആക്രമണത്തിനും സുജാതയുടെ കൊലപാതകത്തിനും കാരണമായത്. ശനിയാഴ്‌ച വൈകിട്ട് ബന്ധുക്കള്‍ തമ്മില്‍ വഴി തര്‍ക്കമുണ്ടായപ്പോള്‍ അത് തീര്‍ക്കുന്നതിനായി സൂര്യലാലും സഹോദരന്‍ ചന്ദ്രലാലും അവിടെയെത്തിയിരുന്നു. വളര്‍ത്ത് നായയുമായാണ് ഇരുവരും സ്ഥലത്തെത്തിയത്.