പത്തനംതിട്ട : അടൂരില്‍ സി.ഐ.ടിയു വിട്ട് എ.ഐ.ടി.യുസിയില്‍ ചേര്‍ന്ന രണ്ടു തൊഴിലാളികള്‍ക്ക് മർദനം. സി.ഐ.ടിയു വിട്ട് എ.ഐ.ടി.യു.സിയില്‍ ചേര്‍ന്നവർക്ക് തൊഴില്‍ നിഷേധിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മർദനത്തിലും സംഘഷത്തിലും കലാശിച്ചത്.
നോക്കുകൂലി വാങ്ങിയതിന് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപടി എടുത്തതിനെ തുടര്‍ന്ന് സി.ഐ.ടിയുവിൽ നിന്ന് പുറത്താക്കിയവരെയാണ് എ.ഐ.ടി.യു.സി അംഗത്വം നല്‍കി സ്വീകരിച്ചതെന്നാണ് സി.ഐ.ടി.യുവിന്‍റെ വിശദീകരണം. നോക്കുകൂലി വാങ്ങിയതിന് നടപടി നേരിട്ടവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു.