കോട്ടയം:കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ മകന് കസ്റ്റഡി മര്‍ദനമെന്ന ആരോപണവുമായി പള്ളിവാസൽ തോക്കുപാറയിലെ സണ്ണി തോമസിന്‍റെ പിതാവ് തോമസ്. മര്‍ദനമേറ്റ സണ്ണിയെ പീരുമേട് സബ് ജയിലില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുമായി പിണങ്ങി കഴിയുന്ന സണ്ണി കഴിഞ്ഞ ദിവസം സ്വന്തം മക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പൊലീസിന് പരാതി ലഭിച്ചത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പൊലീസുകാരെ ആക്രമിച്ചെന്നും ചൂണ്ടിക്കാട്ടി കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കസ്റ്റഡി മര്‍ദനമെന്ന് ആരോപണം; പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി
പള്ളിവാസൽ തോക്കുപാറയിലെ സണ്ണി തോമസിന് മര്‍ദനമേറ്റെന്നാണ് ആരോപണം
മക്കളെ തട്ടിക്കൊണ്ട് പോയതിന് ഉപ്പുതറ പൊലീസും കേസെടുത്തു. കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്‌ത് പീരുമേട് സബ് ജയിലെത്തിയ സണ്ണിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സണ്ണിക്ക് കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ നിന്നും ക്രൂരമര്‍ദനമേറ്റെന്നാണ് ബന്ധുക്കളുടെ ആരോപണം. മെഡിക്കൽ കോളജിലെ പ്രാഥമിക പരിശോധനയിൽ സണ്ണിക്ക് കാര്യമായ പരിക്കുകളുള്ളതായി കണ്ടെത്താനായില്ല. കൂടുതല്‍ പരിശോധനകൾക്കായി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഇയാൾ.
TAGGED:
കട്ടപ്പന കസ്റ്റഡി മർദ്ദനം