കോട്ടയം:ഈരാറ്റുപേട്ട തെക്കേക്കരയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്ക്. കുട്ടികളടക്കം ഒൻപത് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആക്രമണത്തെ തുടർന്ന് നായയെ നാട്ടുകാർ തല്ലിക്കൊന്നു. ചത്ത നായയെ പേവിഷ ബാധ പരിശോധനക്കായി തിരുവല്ലയിലേക്ക് കൊണ്ടുപോയി.
ഈരാറ്റുപേട്ടയിൽ തെരുവുനായയുടെ ആക്രമണം; ഒൻപത് പേർക്ക് പരിക്ക്
കുട്ടികളടക്കം ഒൻപത് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു
ഇന്ന് രാവിലെയാണ് തെക്കേക്കര ആനിപ്പടിയിൽ നായയുടെ അക്രമണം ഉണ്ടായത്. അഞ്ച് വയസിൽ താഴെയുള്ള രണ്ട് കുട്ടികൾക്കടക്കം കടിയേറ്റു. നായയെ മുൻപ് ഈ ഭാഗത്ത് കണ്ടിട്ടില്ലെന്ന് കൗൺസിലർ അൻസർ പറഞ്ഞു. ആനിപടി കലുങ്ക് ഭാഗം മുതൽ മന്തക്കവല വരെയുളള ഭാഗത്താണ് നായ ആക്രമണം നടത്തിയത്.
കിണറ്റും മൂട്ടിൽ ജുനൈദ് (39), തൂങ്ങംപറമ്പിൽ മാഹിൻ (20), വെളുത്തേരു വീട്ടിൽ കൈഫ് (36) , പുളിഞ്ഞൊട്ടിയിൽ അമൽ (20), സഫ മറിയം (9), മുഷ്‌താഖ് (4), തമിഴ് നാട് സ്വദേശിയായ മുത്തു രാജ് (45), അമ്മു (3) , ദിവ്യ (19) എന്നിവർക്കാണ് പരിക്കേറ്റത്. നായയുടെ കടിയേറ്റവരെ ആദ്യം ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് കുത്തിവയ്പ്പ് നല്‍കി.