കോട്ടയം:ഡ്രൈ ഡേ ദിനത്തിൽ മദ്യ വിൽപന നടത്താൻ മദ്യം വാങ്ങി ഓട്ടോയിൽ സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മുണ്ടക്കയം ഇളംകാട് സ്വദേശി സന്തോഷ് (45) ആണ് ഈരാറ്റുപേട്ട പൊലീസിന്‍റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ വെച്ചാണ് സന്തോഷ് പൊലീസിന്‍റെ പിടിയിൽ ആയത്. ബിവറേജ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കാത്ത ഡ്രൈഡേ ദിവസങ്ങളിൽ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട ഭാഗങ്ങളിൽ അനധികൃത മദ്യ വിൽപന നടത്തുകയാണ് ഇയാളുടെ പതിവ്.
ഡ്രൈഡേയിൽ വിൽപന നടത്താൻ മദ്യം സൂക്ഷിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കോട്ടയം ജില്ലാ പൊലീസ് മേധാവി ശിൽപ്പ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
കോട്ടയം ജില്ലാ പൊലീസ് മേധാവി ശിൽപ്പ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് എട്ട് ലിറ്ററോളം ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു. അര ലിറ്ററിന്‍റെ 16 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഓട്ടോയുടെ പിന്നിലായി പ്ലാസ്റ്റിക്ക് കവറുകളിൽ ആണ് മദൃം സൂക്ഷിച്ചിരുന്നത്.
500 രൂപയ്ക്ക് ബാറിൽ വിൽക്കുന്ന മദ്യം ഡ്രൈ ഡേ ദിനത്തിൽ 1500 രൂപ വിലയ്ക്കാണ് ഇയാൾ വിറ്റിരുന്നതെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. മദ്യം വാങ്ങാനെത്തിയവരും സന്തോഷും തമ്മിൽ വില സംബന്ധിച്ച് കശപിശയുണ്ടായതിനെ തുടർന്നാണ് സന്തോഷിന്‍റെ മദ്യ വിൽപനയെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.