കേരളം

kerala

മദ്രാസ് ഐ.ഐ.ടി വിദ്യാർഥിയുടെ മരണം; ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

മരണത്തിന് ഉത്തരവാദി അദ്ധ്യാപകനായ സുദർശൻ പദ്മനാഭനാണെന്ന ആത്മഹത്യ കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചു. പെണ്‍കുട്ടിയുടെ ഫോണിൽ നിന്നാണ് വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.

By

Published : Nov 12, 2019, 4:31 PM IST

Published : Nov 12, 2019, 4:31 PM IST

Updated : Nov 12, 2019, 5:30 PM IST

മദ്രാസ് ഐഐടി വിദ്യാർഥിനിയുടെ മരണം; ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

കൊല്ലം: കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. മദ്രാസ് ഐഐടി വിദ്യാർഥിയായ ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. കുട്ടി വംശീയ അധിക്ഷേപം നേരിട്ടിരുന്നതായും പിതാവ് അബ്ദുൽ ലത്തീഫ് ഇ. ടി.വി ഭാരതിനോട് പറഞ്ഞു.പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കി കേസ് ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കൊല്ലം മേയർ രാജേന്ദ്രബാബു പറഞ്ഞു.

മദ്രാസ് ഐ.ഐ.ടി വിദ്യാർഥിയുടെ മരണം; ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

ഈമാസം എട്ടിനാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി അദ്ധ്യാപകനായ സുദർശൻ പദ്മനാഭനാണെന്ന ആത്മഹത്യ കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു . പെണ്‍കുട്ടിയുടെ ഫോണിൽ നിന്നാണ് വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ഇതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചത്. സമാന സാഹചര്യത്തിൽ നിരവധി ആത്മഹത്യകൾ ക്യാമ്പസിൽ നടക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഓള്‍ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായിരുന്നു ഫാത്തിമ.

Last Updated : Nov 12, 2019, 5:30 PM IST

ABOUT THE AUTHOR

...view details