കണ്ണൂർ: തുടക്കം മുതൽ ദുരൂഹതകളും സംശയങ്ങളും ചൂഴ്ന്ന് നിന്ന പഴനി കൂട്ടബലാത്സംഗക്കേസ് അന്വേഷണം നിലച്ചു. തലശേരിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ 40 കാരി പഴനിയിലെ ലോഡ്‌ജിൽ കൂട്ടബലാത്സംഗത്തിനിരയായെന്ന കേസാണ് ഒട്ടേറെ ചോദ്യങ്ങൾ ശേഷിപ്പിച്ച് നിശ്ചലമായത്.
വിഷയത്തിൽ തുമ്പു കിട്ടാതെ സംഭവം അന്വേഷിക്കാനെത്തിയ തമിഴ്‌നാട് പൊലീസ് സംഘവും നാട്ടിലേക്ക് മടങ്ങിയി. ഇതോടെ കണ്ണൂർ ജില്ലയിലും തമിഴ് നാട്ടിലെ ഡിണ്ടിക്കലിലും തീർഥാടന നഗരമായ പഴനിയിലും ദിവസങ്ങളായി വിവാദങ്ങൾ സൃഷ്ടിച്ച കേസിന്‍റെ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയാണ്.
സംസഭവം ഇങ്ങനെ
ഇക്കഴിഞ്ഞ ജൂൺ 20നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ജൂൺ 19ന് പഴനി പാർക്ക് റോഡിലെ സ്വകാര്യ ലോഡ്‌ജിൽ മുറിയെടുത്ത യുവതി തന്നെ ക്രൂര പീഡനത്തിനിരയാക്കി എന്ന് വെളിപ്പെടുത്തി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കായി എത്തിയതായിരുന്നു കേസിന്‍റെ തുടക്കം. പീഡനത്തിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതവും സ്വകാര്യ ഭാഗങ്ങളിൽ പരിക്കുമേറ്റെന്ന് യുവതി പറഞ്ഞിരുന്നു.
വിദഗ്ദ ചികിത്സക്കായി ഇവരെ പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് പീഡന പരാതി പുറം ലോകമറിഞ്ഞത്. തുടർന്ന് രണ്ട് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾ പ്രശ്നത്തിൽ ഇടപെട്ടതോടെ കണ്ണൂരിലെയും ഡിണ്ടിക്കലിലെയും പൊലീസുകാർ വിവിധ തലങ്ങളിൽ രഹസ്യാന്വേഷണം നടത്തി.
കേസിലെ വഴിത്തിരിവ്