കേരളം

kerala

ETV Bharat / state

പാലം പാതിവഴിയില്‍, കുട്ടികളുടെ പാര്‍ക്ക് കാടുകയറി; ചൂട്ടാട് ബീച്ച് ടൂറിസം കടലാസിലൊതുങ്ങി

കണ്ണൂർ ചൂട്ടാട് ബീച്ചിലെ രണ്ട് പാർക്കുകളെ ബന്ധിപ്പിക്കുന്ന പാലം നിര്‍മാണം നിലച്ചിട്ട് രണ്ട് വര്‍ഷമാകുന്നു, കുട്ടികളുടെ പാര്‍ക്കില്‍ കളിയുപകരണങ്ങള്‍ തുരുമ്പെടുത്ത നിലയില്‍. ടൂറിസം വകുപ്പിന്‍റെ അലംഭാവം.

By

Published : Nov 17, 2022, 5:48 PM IST

Choottad  Kannur  Tourism Projects  Tourism  Tourism Projects under uncertainity  Construction work of Bridge  പാലം നിര്‍മാണം  കുട്ടികളുടെ പാര്‍ക്ക്  പാര്‍ക്ക്  നിര്‍മാണം  ടൂറിസം  പദ്ധതി  കണ്ണൂർ  ചൂട്ടാട്  പ്രവൃത്തി
പാലം നിര്‍മാണം പാതിവഴിയില്‍, കുട്ടികളുടെ പാര്‍ക്ക് കാടുകയറിയ നിലയില്‍; ടൂറിസം പദ്ധതികള്‍ കടലാസുകളില്‍ മാത്രം ഒതുങ്ങുമ്പോള്‍

കണ്ണൂര്‍:ടൂറിസം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ചൂട്ടാട് ബീച്ചിലെ രണ്ട് പാർക്കുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന പാലം പ്രവൃത്തി പാതി വഴിയിൽ നിലച്ചു. പാലത്തിന്‍റെ പൈലിങ്ങ് പ്രവൃത്തി ഉൾപ്പെടുത്തിയെങ്കിലും പദ്ധതി കഴിഞ്ഞ രണ്ട് വർഷമായി നിലച്ചിരിക്കുകയാണ്. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ചൂട്ടാട് പാർക്കിനെയും സമീപത്തെ മറ്റൊരു പാർക്കിനെയും ബന്ധിപ്പിച്ച് കൊണ്ട് പാലം നിർമിക്കാൻ പദ്ധതിയായത്.

ടൂറിസം പദ്ധതികള്‍ കടലാസുകളില്‍ മാത്രം ഒതുങ്ങുമ്പോള്‍

തീരദേശ പരിപാലന നിയമ പരിധിയുടെ അനുമതി ലഭിക്കാത്തതാണ് പദ്ധതി പാതിവഴിയിൽ നിലയ്ക്കാൻ കാരണമായത്. പാലം നിർമാണത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ മത്സ്യ തൊഴിലാളികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നിരുന്നുവെങ്കിലും അധികൃതർ പെട്ടന്നുതന്നെ പൈലിങ്ങ് പ്രവൃത്തി പൂർത്തിയാക്കുകയായിരുന്നു. മാത്രമല്ല പാലം യാഥാർഥ്യമായാൽ ചൂട്ടാട് മുട്ടം ഭാഗങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തിൽ തന്നെ പുതിയങ്ങാടി ബീച്ച് പാർക്ക് പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയും.

അതേസമയം സാങ്കേതിക അനുമതി ലഭ്യമാകാതെ പ്രവൃത്തികൾ ആരംഭിക്കുന്നത് പലപ്പോഴും പദ്ധതികൾ നിലയ്ക്കാനും കാരണമാകുന്നുണ്ട്. ഡിടിപിസിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സമീപത്തെ കുട്ടികളുടെ പാർക്കിന്‍റെ പ്രവൃത്തിയും നിലച്ചിരിക്കുകയാണ്. കളിയുപകരണങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്.

പദ്ധതി യാഥാർഥ്യമായാൽ ഈ പാർക്കിന്‍റെ പ്രവൃത്തിയും പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഒപ്പം സമീപത്തെ മറ്റ് പ്രദേശങ്ങളുടെ വികസനത്തിനും ഇത് മുതൽകൂട്ടാകും.

ABOUT THE AUTHOR

...view details