കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ ദേവനന്ദയെ ഓർമയില്ലേ... ഇഷ്‌ടപ്പെട്ട ഭക്ഷണം മരണത്തിലേക്കുള്ള വഴിയാണെന്ന് അറിയാതിരുന്ന പതിനാറുകാരി. ചെറുവത്തൂരിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയും ഷിഗല്ല ബാക്റ്റീരിയയുമാണ് ദേവനന്ദയുടെ ജീവൻ എടുത്തത്.
അന്ന് ചെറുവത്തൂരിലെ ഐഡിയൽ ഹോട്ടലിലെ ജീവനക്കാരുടെ അനാസ്ഥയിൽ 31 ഓളം പേരാണ് ആശുപത്രിയിൽ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയത്. നാട്ടിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച ഭക്ഷ്യ ദുരന്തത്തിന് ശേഷം കേരളത്തിൽ ഉടനീളം ഭക്ഷണശാലകളില്‍ പരിശോധന വ്യാപകമായി. പിന്നീട് അതും അവസാനിച്ചു.