കേരളം

kerala

ETV Bharat / state

വാർഡ് അടിസ്ഥാനത്തിൽ നിയന്ത്രണം അശാസ്‌ത്രീയമെന്ന് വ്യാപാരികൾ, പ്രതിഷേധം

പ്രതിഷേധത്തിന് കാരണമായത് റോഡിന് മറുവശമുള്ള എല്ലാ കടകളും പതിവുപോലെ തുറന്നുപ്രവർത്തിക്കുന്നത്

By

Published : Sep 6, 2021, 12:25 PM IST

Traders protest in Thodupuzha saying ward based containment zone is unscientific  Traders  Traders protest  containment zone  unscientific  വാർഡ് അടിസ്ഥാനത്തിൽ നിയന്ത്രണം  തൊടുപുഴയിൽ പ്രതിഷേധം  വ്യാപാരികൾ  കണ്ടെയ്ൻമെന്‍റ് സോൺ  Traders protest in Thodupuzha saying ward based containment zone is unscientific  Traders  Traders protest  containment zone  unscientific  വാർഡ് അടിസ്ഥാനത്തിൽ നിയന്ത്രണം  തൊടുപുഴയിൽ പ്രതിഷേധം  വ്യാപാരികൾ  കണ്ടെയ്ൻമെന്‍റ് സോൺ
വാർഡ് അടിസ്ഥാനത്തിൽ നിയന്ത്രണം; അശാസ്‌ത്രീയമെന്ന് വ്യാപാരികൾ, തൊടുപുഴയിൽ പ്രതിഷേധം

ഇടുക്കി : തൊടുപുഴയിൽ വാർഡ് അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്‍റ് സോൺ ആക്കുകയും അധികൃതർ ഒരുവശത്തെ കടകൾ മാത്രം അടപ്പിക്കുകയും ചെയ്‌തതില്‍ പ്രതിഷേധം. മറുവശത്തുള്ള എല്ലാ കടകളും പതിവുപോലെ തുറന്നുപ്രവർത്തിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.

തൊടുപുഴ നഗരത്തിൽ കൊവിഡ് വ്യാപനത്തോത് കൂടുതലുള്ള വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‍റെ പേരിലാണ് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റെല്ലാം അടച്ചിടാൻ അധികൃതർ നടപടി എടുത്തത്.

വാർഡ് അടിസ്ഥാനത്തിൽ നിയന്ത്രണം; അശാസ്‌ത്രീയമെന്ന് വ്യാപാരികൾ, തൊടുപുഴയിൽ പ്രതിഷേധം

എന്നാൽ തൊട്ടടുത്ത് റോഡിന്‍റെ മറുവശത്ത് ഉള്ള അടുത്ത വാർഡിലെ കടകൾ ഒരു നിയന്ത്രണവുമില്ലാതെ നിർബാധം പ്രവർത്തിക്കുകയാണ്. കൊവിഡ് രൂക്ഷമായ വാർഡുകളിൽ നിന്നുള്ള ആളുകൾക്ക് യാതൊരു തടസവും ഇല്ലാതെ മറുവശത്തെ കടകളിൽ എത്തി സാധനങ്ങൾ വാങ്ങാമെന്നിരിക്കെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് വ്യാപാരികൾ പറയുന്നു.

Also Read: നിപ : ഏഴ് പേരുടെ സ്രവം കൂടി അയച്ചു,സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരുള്‍പ്പെടാമെന്ന് ആരോ​ഗ്യമന്ത്രി

കണ്ടെയ്ൻമെന്‍റ് സോണിലുളള വാർഡുകളില്‍ അനുവാദമില്ലാത്തവ തുറന്നാൽ 15,000 രൂപ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് വിശദീകരിച്ച് പൊലീസ് കടകൾ അടപ്പിക്കുന്നുണ്ട്. അതേസമയം തൊട്ടടുത്ത വാർഡിൽ യാതൊരു നിയന്ത്രണവുമില്ലാതെ കടകൾ തുറക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ യുക്തിക്ക് നിരക്കാത്ത നിയന്ത്രണത്തിന്‍റെ പേരിൽ വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ABOUT THE AUTHOR

...view details