കോട്ടപ്പടിക്കാർക്ക് ദാഹജലം നല്‍കി മാർ അത്തനേഷ്യസ് കോളേജ് വിദ്യാർഥികൾ
കോട്ടപ്പടി കോളനിയിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾക്കാണ് വിദ്യാർഥികൾ കുടിവെള്ളം നൽകിയത്
മാർ അത്തനേഷ്യസ് കോളേജ് വിദ്യാർത്ഥികൾ
വേനല്‍ കടുക്കുമ്പോൾ എറണാകുളം ജില്ലയിലെ കോട്ടപ്പടിക്കാർക്ക് തൊണ്ട വരണ്ട് തുടങ്ങും. കുടിവെള്ളമില്ലാതെ കോട്ടപ്പടിക്കാർ നെട്ടോട്ടമോടും. കനത്ത ജലദൗർലഭ്യം നേടിരുന്ന കോട്ടപ്പടിയിലെ പതിമൂന്നാം വാർഡിലേക്ക് കനത്ത വെയിലിനെ വക വെക്കാതെ കുടിവെള്ളവുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം കോം ഇൻറർനാഷണൽ ബിസിനസ് വിദ്യാർത്ഥികൾ എത്തി. ജലദിനത്തില്‍ കോളനിയിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾക്കാണ് മാർ അത്തനേഷ്യസ് കോളേജിലെ വിദ്യാർത്ഥികൾ സഹായവുമായി എത്തിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. സെൻസ് ലി ജോസ് ജലം സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് സംസാരിച്ചു. ജല സംരക്ഷ സന്ദേശങ്ങൾ വിദ്യാർത്ഥികൾ കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വകുപ്പ് മേധാവി ഷാരി സദാശിവൻ, അധ്യാപകരായ ആര്യാ ഗോപി, അബിത എംറ്റി, സഞ്ചു എൽദോസ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്.