എറണാകുളം : കളമശ്ശേരി കുസാറ്റിലെ ടെക്‌ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു ഹൈക്കോടതിയില്‍. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പാൾ നൽകിയ കത്ത് രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന്‍റെ വ്യാപ്‌തി കൂട്ടിയതെന്ന് ഹർജിയിൽ പറയുന്നു (Cusat Tech Fest Tragedy).
സർവ്വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള മാർഗനിർദേശങ്ങൾ അവഗണിച്ചെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാനത്തെ സർവ്വകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് ആദ്യമായുണ്ടായ ദുരന്തം എന്ന നിലയിൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ആവശ്യം (HC On Cusat Tech Fest Tragedy).
കെഎസ്‌യു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്‌ച (ഡിസംബര്‍ 5) പരിഗണിക്കും. ദുരന്തം സംബന്ധിച്ച് അന്വേഷണം നടത്താനായി സിൻഡിക്കേറ്റ് നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് വിഷയം ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശാനുസരണം സാങ്കേതിക വിദഗ്‌ധ സമിതിയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട് (KSU Approached HC).
മകള്‍ ഇനി മാതാപിതാക്കള്‍ക്കൊപ്പം:ഇരട്ട സഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ഇരയായ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ട് ഹൈക്കോടതി. കുട്ടിയുടെ താത്‌പര്യം കൂടി പരിഗണിച്ചാണ് കോടതി നടപടി. കോട്ടയം സ്വദേശികളായ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ് (Kottayam Rape Case).
തന്‍റെതല്ലാത്ത തെറ്റിന് കുട്ടി ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് മാതാപിതാക്കൾ കോടതിയെ അറിയിച്ചു. പീഡന വിവരം പുറത്തറിഞ്ഞതോടെ പെൺകുട്ടി ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലായിരുന്നു. തുടർന്നാണ് കുട്ടിയെ തങ്ങള്‍ക്കൊപ്പം വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത് (News Updates In Kollam).