കേരളം

kerala

ഹോസ്‌റ്റലുകളില്‍ നിന്ന് രാത്രി 9.30നുശേഷം പുറത്തിറങ്ങാൻ രേഖാമൂലമുള്ള അനുമതി വാങ്ങണമെന്ന ഉത്തരവ് പ്രായോഗികമോ? ; സര്‍ക്കാരിനോട് ഹൈക്കോടതി

By

Published : Feb 23, 2023, 10:56 PM IST

സർക്കാര്‍ മെഡിക്കൽ കോളജ് ഹോസ്‌റ്റലുകളിൽ നിന്ന് രാത്രി 9.30ന് ശേഷം പുറത്തിറങ്ങാന്‍ രക്ഷിതാവിന്‍റെ അപേക്ഷ ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ ഭേദഗതി വരുത്തണോ എന്നതില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി

highcourt  highcourt sought government opinion  overnight outing from hostel  government medical college hostel  cpim  pinarayi vijayan  justice devan ramachandran  night outing in hostel  latest news in ernakulam  latest news today  ഹോസ്‌റ്റലുകളില്‍ രാത്രി യാത്ര  രാത്രി യാത്രയ്‌ക്ക് അനുമതി  സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി  സർക്കാര്‍ മെഡിക്കൽ കോളജ്  ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രൻട  ലഹരിമാഫിയ ട  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഹോസ്‌റ്റലുകളില്‍ രാത്രി യാത്രയ്‌ക്ക് അനുമതി വേണം; വ്യവസ്ഥ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

എറണാകുളം : സർക്കാര്‍ മെഡിക്കൽ കോളജ് ഹോസ്‌റ്റലുകളിൽ നിന്ന് രാത്രി 9.30നുശേഷം പുറത്തിറങ്ങാൻ രേഖാമൂലമുള്ള അനുമതി വാങ്ങണമെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥ പ്രായോഗികമാണോയെന്ന് ഹൈക്കോടതി. അടിയന്തര സാഹചര്യത്തിൽ വിദ്യാർഥികള്‍ക്ക് രാത്രി 9.30നുശേഷം പുറത്തുപോകേണ്ടി വന്നാൽ രക്ഷിതാവിന്‍റെ അപേക്ഷ ഹാജരാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിൽ ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ച് സര്‍ക്കാര്‍ നിലപാട് തേടി.

പത്ത് ദിവസത്തിനകം സർക്കാർ നിലപാട് അറിയിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഗവ. മെഡിക്കൽ കോളജുകളിലെ ഹോസ്‌റ്റലുകളിൽ നിന്ന് രാത്രി പുറത്തിറങ്ങുന്നത് വിലക്കിയ സർക്കാർ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികളടക്കം നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. ഹോസ്‌റ്റലിൽ നിന്ന് രാത്രി ഒമ്പതരയ്ക്കുശേഷം പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ചോദ്യം ചെയ്‌തായിരുന്നു ഹർജി.

നേരത്തെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തിയെങ്കിലും രാത്രി ഒമ്പതരയ്ക്കുശേഷം പുറത്തുപോകാൻ ഏർപ്പെടുത്തിയ വ്യവസ്ഥകൾ പ്രായോഗികമാണോ എന്ന കാര്യത്തിലാണ് കോടതി വീണ്ടും നിലപാടാരാഞ്ഞത്. വിഷയത്തിൽ പൊതുചർച്ചയുണ്ടാകുന്നത് നല്ലതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളെ പൂട്ടിയിട്ട് വളർത്തുന്നതിനോട് കോടതിക്ക് യോജിപ്പില്ലെന്നും ലഹരിമരുന്നടക്കമുള്ള വിപത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പ്രസക്തിയുണ്ടെന്നും കോടതി അറിയിച്ചു.

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലഹരിമാഫിയ കാരിയറായി ഉപയോഗിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും സിംഗിൾ ബഞ്ച് വാക്കാൽ പറഞ്ഞു. ഹർജി ഹൈക്കോടതി പത്തുദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details