കേരളം

kerala

By

Published : Nov 3, 2021, 3:58 PM IST

ETV Bharat / sports

'അശ്വിന്‍ ലോകോത്തര സ്‌പിന്നര്‍; അഫ്‌ഗാനെതിരെ അവസരം നല്‍കണം': സുനില്‍ ഗവാസ്‌കര്‍

'ഇന്ത്യയുടെ ബൗളിങ് യൂണിറ്റ് മോശം പ്രകടനം നടത്തുന്ന ഈ സമയത്ത് അശ്വിന്‍റെ സേവനം അത്യാവശ്യമാണ്. അശ്വിനെ ഇനിയും ബെഞ്ചിലിരുത്തുന്നത് ശരിയായി തോന്നുന്നില്ല'.

Sunil Gavaskar  സുനില്‍ ഗവാസ്‌ക്കര്‍  india vs Afghanistan  R Ashwin  ആര്‍ അശ്വിന്‍  ടി20 ലോകകപ്പ്
'അശ്വിന്‍ ലോകോത്തര സ്‌പിന്നര്‍; അഫ്‌ഗാനെതിരെ അവസരം നല്‍കണം': സുനില്‍ ഗവാസ്‌കര്‍

ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ദുബായിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്നതാണ്. ടീമില്‍ രവിചന്ദ്ര അശ്വിനെ കളിപ്പിക്കണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

നിലവിലെ ടീമില്‍ ഏറ്റവും അനുഭവസമ്പത്തുള്ള ബൗളറെന്ന നിലയില്‍ താരത്തിന്‍റെ സാന്നിധ്യം ഇന്ത്യയെ വിജയത്തിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. 'ഇന്ത്യയുടെ ബൗളിങ് യൂണിറ്റ് മോശം പ്രകടനം നടത്തുന്ന ഈ സമയത്ത് അശ്വിന്‍റെ സേവനം അത്യാവശ്യമാണ്.

അശ്വിനെ ഇനിയും ബെഞ്ചിലിരുത്തുന്നത് ശരിയായി തോന്നുന്നില്ല. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം അശ്വിന്‍ കളിക്കണം. അല്ലെങ്കില്‍ മൂന്നാമത്തെ സ്പിന്നറായി അശ്വിനെ പരിഗണിക്കണം. അശ്വിനെപ്പോലുള്ള ഒരു ലോകോത്തര സ്പിന്നർ, വലംകൈയ്യനോ ഇടംകൈയ്യനോ എന്നതില്‍ വലിയ വ്യത്യാസമില്ല'. ഗവാസ്‌കര്‍ പറഞ്ഞു.

മിസ്റ്ററി സ്‌പിന്‍ അഫ്‌ഗാനെതിരെ ഗുണം ചെയ്യില്ല

അഫ്‌ഗാന്‍ ടീമില്‍ തന്നെ നിരവധി മിസ്റ്ററി സ്പിന്നര്‍മാരുണ്ടായതിനാല്‍ മറ്റ് ടീമുകളേക്കാള്‍ നന്നായി അവര്‍ക്ക് വരുണ്‍ ചക്രവര്‍ത്തിക്കെതിരെ കളിക്കാനാവുമെന്നും ഗവാസ്‌കര്‍ വിശദീകരിച്ചു. ' അഫ്‌ഗാന്‍ ടീമിലെ മിസ്റ്ററി സ്പിന്നർമാരുടെ എണ്ണം നോക്കുമ്പോൾ, മുജീബിനെ പോലെയുള്ള ഒരു താരത്തേയും, അന്തിമ ഇലവനില്‍ ഇടം പിടിക്കാത്ത മറ്റ് താരങ്ങളേയും പരിഗണിക്കുമ്പോള്‍, അവർക്ക് ഈ മിസ്റ്ററി സ്പിന്നർമാരുടെ ഒരു ബാഹുല്യമുണ്ട്.

മറ്റ് ടീമുകളേക്കാള്‍ നന്നായി അവര്‍ക്ക് വരുണ്‍ ചക്രവര്‍ത്തിക്കെതിരെ കളിക്കാനാവും' ഗവാസ്‌കര്‍ പറഞ്ഞു.

also read: ഖേൽരത്‌ന പുരസ്‌കാര നേട്ടത്തില്‍ അഭിമാനം; മെഡല്‍ നേടാനുള്ള ശ്രമം തുടരുമെന്ന് നീരജ് ചോപ്ര

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കുകയാണെങ്കില്‍ ശാര്‍ദുലിനെയോ ഷമിയെയോ പുറത്തിരുത്തിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ പന്തെറിയാന്‍ തുടങ്ങിയതോടെ ടീമിന് ഫലത്തില്‍ മൂന്ന് പേസര്‍മാരുടെ സേവനം ലഭിക്കും.

അഫ്‌ഗാന്‍ ചെറിയ ടീമല്ല. നന്നായി കളിച്ചില്ലെങ്കില്‍ ഈ മത്സരവും ഇന്ത്യയ്ക്ക് നഷ്ടമാകുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സൂപ്പര്‍ 12ലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയ്‌ക്ക് ടൂര്‍ണമെന്‍റിലെ മുന്നോട്ടുള്ള യാത്രയ്‌ക്ക് ഇന്നത്തെ വിജയം നിര്‍ണായകമാണ്. അഫ്‌ഗാനെതിരെയും വിജയിക്കാനായില്ലെങ്കില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും.

ABOUT THE AUTHOR

...view details