കേരളം

kerala

IPL 2023 | മുംബൈയെ തല്ലിപ്പൊളിച്ച് ഹർപ്രീതും സാം കറനും; പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍

By

Published : Apr 22, 2023, 9:53 PM IST

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് 215 റണ്‍സ് വിജയ ലക്ഷ്യം. ക്യാപ്റ്റന്‍ സാം കറനാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍.

IPL 2023  Mumbai Indians vs Punjab Kings score updates  Mumbai Indians  Punjab Kings  Sam Curran  സാം കറൻ  ഐപിഎൽ  പഞ്ചാബ് കിങ്‌സ്  മുംബൈ ഇന്ത്യൻസ്  ഹർപ്രീത് സിങ്‌ ഭാട്ടിയ  Harpreet Singh Bhatia
IPL 2023 | മുംബൈയെ തല്ലിപ്പൊളിച്ച് ഹർപ്രീതും സാം കറനും; പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടി പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഏട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് അടിച്ച് കൂട്ടിയത്. 29 പന്തില്‍ 55 റണ്‍സടിച്ച സാം കറനാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍. ഹർപ്രീത് സിങ്‌ ഭാട്ടിയ (28 പന്തില്‍ 41) പിന്തുണ നല്‍കി.

ഭേദപ്പെട്ട തുടക്കമായിരുന്നു പഞ്ചാബിന് ലഭിച്ചത്. ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 58 റണ്‍സായിരുന്നു സംഘത്തിന് നേടാന്‍ കഴിഞ്ഞത്. ഓപ്പണര്‍ മാത്യു ഷോർട്ട് (10 പന്തില്‍ 11) ആയിരുന്നു ആദ്യം മടങ്ങിയത്. കാമറൂണ്‍ ഗ്രീനിനായിരുന്നു വിക്കറ്റ്. പവര്‍പ്ലേയുടെ തൊട്ടടുത്ത ഓവറില്‍ മറ്റൊരു ഓപ്പണറായ പ്രഭ്‌സിമ്രാൻ സിങ്ങിനെയും പഞ്ചാബിന് നഷ്‌ടമായി.

17 പന്തില്‍ 26 റണ്‍സെടുത്ത താരത്തെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച അഥർവ ടൈഡെും ലിയാം ലിവിങ്‌സ്‌റ്റണും പഞ്ചാബിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ 10-ാം ഓവറില്‍ പഞ്ചാബിന് ഇരട്ട പ്രഹരം ലഭിച്ചു. പിയൂഷ് ചൗള എറിഞ്ഞ ഓവറിന്‍റെ ആദ്യ പന്തില്‍ ലിവിങ്‌സ്‌റ്റണിനെ (12 പന്തില്‍ 10) ഇഷാന്‍ കിഷന്‍ സ്‌റ്റംപ്‌ ചെയ്‌തു പുറത്താക്കി.

നാല് പന്തുകള്‍ക്കപ്പുറം അഥർവയുെട (17 പന്തില്‍ 29) കുറ്റി തെറിപ്പിച്ചും ചൗള തിരിച്ച് കയറ്റി. ഈ സമയം 83 റണ്‍സാണ് പഞ്ചാബിന് നേടാന്‍ കഴിഞ്ഞിരുന്നത്. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹർപ്രീത് സിങ്‌ ഭാട്ടിയയും ക്യാപ്റ്റന്‍ സാം കറനും ചേര്‍ന്നാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. തുടക്കം ശ്രദ്ധയോടെ കളിച്ച ഇരുവരും തുടര്‍ന്ന് കത്തിക്കയറിയതോടെയാണ് പഞ്ചാബ് സ്‌കോര്‍ കുതിച്ചത്.

15-ാം ഓവര്‍ പിന്നിടുമ്പോള്‍ നാലിന് 118 റണ്‍സ് എന്ന നിലയിലായിരുന്നു സംഘം. 16-ാം ഓവര്‍ എറിയാനെത്തിയ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഹർപ്രീതും സാം കറനും നിലത്ത് നിര്‍ത്തിയില്ല. രണ്ട് സിക്‌സും നാല് ഫോറുകളും സഹിം 31 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. 17-ാം ഓവറില്‍ ആര്‍ച്ചര്‍ക്കെതിരെ 13 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

18-ാം ഓവറിന്‍റെ നാലാം പന്തില്‍ ഹർപ്രീതിനെ (28 പന്തില്‍ 41) പുറത്താക്കാന്‍ കഴിഞ്ഞുവെങ്കിലും കാമറൂണ്‍ ഗ്രീനും അടി വാങ്ങി. ഹർപ്രീതിന് പകരമെത്തിയ ജിതേഷ് ശര്‍മ നേരിട്ട ആദ്യ രണ്ട് പന്തുകള്‍ തന്നെ അതിര്‍ത്തി കടത്തി. ഇതടക്കം നാല് സിക്‌സുകള്‍ വഴങ്ങിയ ഗ്രീന്‍ 25 റണ്‍സാണ് ഈ ഓവറില്‍ വിട്ടുകൊടുത്തത്.

19-ാം ഓവറില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സാം കറനും മടങ്ങി. 29 പന്തില്‍ 55 റണ്‍സ് നേടിയ താരത്തെ സ്വന്തം പന്തില്‍ ആര്‍ച്ചര്‍ പിടികൂടുകയായിരുന്നു. 20-ാം ഓവറിന്‍റെ ആദ്യ പന്തിലും മൂന്നാം പന്തിലും സിക്‌സര്‍ പറത്തിയ ജിതേഷിനെ (7 പന്തില്‍ 25) തൊട്ടടുത്ത പന്തില്‍ ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ് ബൗള്‍ഡാക്കിയപ്പോള്‍ അവസാന പന്തില്‍ ഹര്‍പ്രീത് ബ്രാര്‍ (2 പന്തില്‍ 5) റണ്ണൗട്ടായി. ഷാരൂഖ് ഖാന്‍ പുറത്താവാതെ നിന്നു.

ALSO READ: IPL 2023 | അവസാന ഓവറില്‍ വീഴ്‌ത്തിയത് നാല് വിക്കറ്റ്; ലഖ്‌നൗവിനെതിരെ നാടകീയ വിജയം പിടിച്ച് ഗുജറാത്ത്

ABOUT THE AUTHOR

...view details