ന്യൂഡല്‍ഹി: ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ പ്രകടത്തില്‍ പ്രതികരിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടെയുള്ള ടീമിന്‍റെ ഏറ്റവും മോശം പ്രകടനമാണ് ദുബൈയിലുണ്ടായതെന്ന് ഗാംഗുലി പറഞ്ഞു.
2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും തുടര്‍ന്ന് 2019ലെ ഏകദിന ലോകകപ്പ് സെമിയിലും ഇന്ത്യ തോല്‍വി വഴങ്ങിയെങ്കിലും മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ ടീം കഴിവിന്‍റെ 15 ശതമാനം പോലും പുറത്തെടുത്തില്ലെന്നും ഇത് നിരാശയായിരുന്നുവെന്നും ഗാംംഗുലി പ്രതികരിച്ചു.
''സത്യം പറഞ്ഞാൽ, 2017ലും 2019ലും ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം മികച്ചതായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ നമ്മള്‍ പാകിസ്ഥാനോട് തോറ്റു, അന്ന് ഞാനൊരു കമന്‍റേറ്ററായിരുന്നു.
പിന്നീട് ഇംഗ്ലണ്ടിൽ നടന്ന 2019 ലോകകപ്പ്, എല്ലാവരേയും പരാജയപ്പെടുത്തി സെമിയിലെത്തിയ നമ്മള്‍ ന്യൂസിലൻഡിനോട് തോറ്റു. ഒരു മോശം ദിവസം, അന്നേവരയുള്ള മുഴുവന്‍ പ്രയത്‌നവും ഇല്ലാതാക്കി''. ഗാംഗുലി പറഞ്ഞു