കൊല്‍ക്കത്ത : വിന്‍ഡീസിനെതിരായ ടി20 പരമ്പരയും ഇന്ത്യ തുത്തുവാരി. മൂന്നാം ടി20യില്‍ 18 റണ്‍സിനാണ് ഇന്ത്യ ജയം പിടിച്ചത്. അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തേ ഏകദിന പരമ്പരയും ഇന്ത്യ ഏകപക്ഷീയമായി സ്വന്തമാക്കിയിരുന്നു.
ഇന്ത്യയ്‌ക്കായി ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ദീപക് ചഹാര്‍, വെങ്കിടേഷ് അയ്യര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി.
47 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരാനാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. കൈല്‍ മില്‍സ് (6), ഷായ് ഹോപ് (8), റോവ്മാന്‍ പവല്‍ (25), കിറോണ്‍ പൊള്ളാര്‍ഡ് (5), റോസ്റ്റൺ ചേസ് (12), ജേസൺ ഹോൾഡർ (2), റൊമാരിയോ ഷെപ്പേർഡ് (29), ഡൊമിനിക് ഡ്രേക്ക്‌സ് (4) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. ഫാബിയൻ അലൻ (4), ഹെയ്ഡൻ വാൽഷ് (0) എന്നിവര്‍ പുറത്താവാതെ നിന്നു.