കേരളം

kerala

കത്തിക്കയറി ശ്രേയസ്, പിന്തുണച്ച് ജഡേജയും സഞ്‌ജുവും; ലങ്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര

By

Published : Feb 26, 2022, 10:54 PM IST

ലങ്ക ഉയര്‍ത്തിയ 184 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 11 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.

india beat sri lanka  india vs sri lanka  india beat sri lanka highlights  ഇന്ത്യ-ശ്രീലങ്ക  ഇന്ത്യ-ശ്രീലങ്ക  ശ്രേയസ് അയ്യര്‍
കത്തിക്കയറി ശ്രേയസ്, പിന്തുണച്ച് ജഡേജയും സഞ്‌ജുവും; ലങ്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 7 വിക്കറ്റിന്‍റെ മിന്നുന്ന ജയം. ലങ്ക ഉയര്‍ത്തിയ 184 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 11 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. സ്‌കോര്‍: ശ്രീലങ്ക 183/5 (20), ഇന്ത്യ 186/3 (17.1). ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് സ്വന്തമാക്കി. രോഹിത് ശര്‍മ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായതിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം പരമ്പര നേട്ടം കൂടിയാണിത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് പ്രകടനം നടത്തി പുറത്താവതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി. 44 പന്തുകളില്‍ ആറ് ഫോറും, നാല് സിക്‌സും ഉള്‍പ്പെടെ 74 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.

18 പന്തില്‍ 45 റണ്‍സടിച്ച് പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയും, 25 പന്തില്‍ 39 റണ്‍സെടുത്ത സഞ്ജു സാംസണും ശ്രേയസിന് കൂട്ടായി. രോഹിത് ശര്‍മ (1), ഇഷന്‍ കിഷന്‍ (16) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.

ലങ്കയ്‌ക്കായി ലഹിരു കുമാര മൂന്ന് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും, ദുഷ്മന്ത ചമീര 3.1ഓവറില്‍ഡ 39 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്‌ക്ക് പഥും നിസ്സങ്കയുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് തുണയായത്. 53 പന്തില്‍ 11 ഫോറുകളുടെ അകമ്പടിയോടെ 75 റണ്‍സാണ് താരം അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ മിന്നിയ ക്യാപ്റ്റന്‍ സുൻ ഷാനകയും നിര്‍ണായകമായി.

also read: ചെന്നൈയിനെതിരെ മൂന്നടിച്ച് ബ്ലാസ്‌റ്റേഴ്‌സ്; പ്ലേ ഓഫ് സാധ്യത സജീവം

19 പന്തുകളില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സടിച്ച താരം പുറത്താവതെ നിന്നു.ധനുഷ്‌ക ഗുണതിലക (38), ചരിത് അസലങ്ക (2), കാമില്‍ മിഷാര (1), ദിനേഷ് ചണ്ഡിമൽ (9) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.

ഇന്ത്യയ്‌ക്കായി ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി. ഹര്‍ഷല്‍ നാല് ഓവറില്‍ 52 റണ്‍സും, ജഡേജ 37 റണ്‍സും, ഭുവനേശ്വര്‍ കുമാര്‍ 36 റണ്‍സും വഴങ്ങി.

ABOUT THE AUTHOR

...view details