ചെന്നൈ:അരനൂറ്റാണ്ട് മുൻപ് തന്‍റെ പിതാവ് ചിട്ടപ്പെടുത്തിയ 'ഹിമബിന്ദു'വിന്‍റെ ഈണം വീണ്ടും പുനഃസൃഷ്‌ടിക്കുകയാണ് ഗായകൻ നജീം അർഷാദും സഹോദരങ്ങന്മാരും. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തെത്തിയ നജീമും സഹോദരന്മാരായ ഡോ. അജീം ഷാദും സജീം നൗഷാദും ചേർന്നാണ് ഗാനം വീണ്ടും ഒരുക്കുന്നത്.
വാപ്പയും ഉമ്മയും പാടിയ യുഗ്മഗാനം; ഹിമബിന്ദുവിനെ പുനഃസൃഷ്‌ടിച്ച് നജീം അർഷാദും സഹോദരന്മാരും
റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തെത്തിയ നജീമും സഹോദരന്മാരായ ഡോ. അജീം ഷാദും സജീം നൗഷാദും ചേർന്ന് അച്ഛൻ അമ്പത് വർഷങ്ങൾക്ക് മുൻപ് ചിട്ടപ്പെടുത്തിയ 'ഹിമബിന്ദു'വിന്‍റെ ഈണം വീണ്ടും പുനഃസൃഷ്‌ടിച്ചു
50 വർഷങ്ങൾക്ക് മുമ്പ് നജീമിന്‍റെ അച്ഛൻ ഷാഹുൽ ഹമീദ് ചിട്ടപ്പെടുത്തിയ ഹിമബിന്ദു പുതിയ സംഗീത ആൽബമായി പുറത്തിറക്കിയപ്പോൾ, അജിം ഷാദ് ഗാനത്തിനായി വരികള്‍ എഴുതി. മറ്റൊരു സഹോദരനായ സജിം നൗഷാദാണ് ശബ്ദ മിശ്രണം. പാട്ട് പാടിയത് മലയാളിയുടെ സ്വന്തം നജീം അർഷാദും. അച്ഛനും അമ്മയും നിരവധി വേദികളിൽ പാടിയ യുഗ്‌മഗാനം ജനങ്ങളിലേക്ക് എത്തിക്കണമെന്ന പിതാവിന്‍റെ ആഗ്രഹം സാക്ഷാൽകരിച്ചതിന്‍റെ സന്തോഷത്തിലാണ് മൂന്ന് മക്കളും.
ദശകങ്ങൾക്ക് ശേഷം അച്ഛൻ ആലപിച്ച ഗാനം പുറത്തിറങ്ങുമ്പോൾ ഇതിനെ ഒരു കുടുംബഗാനമായി വിശേഷിപ്പിക്കാമെന്നും നജീം പറയുന്നു. തന്‍റെ പിതാവ് 75-ാം വയസിലേക്ക് കടക്കുമ്പോൾ ഗാനം പുനഃസൃഷ്‌ടിച്ച് തന്‍റെ ശബ്‌ദത്തിലൂടെ അവതരിപ്പിക്കുന്നതിലെ സന്തോഷവും ഗായകൻ നജീം അർഷാദ് പങ്കുവെച്ചു. ട്രിവാൻഡ്രം മ്യൂസിക് ട്രൂപ്പിൽ അമ്മച്ചിയും വാപ്പയും പാടിയ പ്രണയഗാനത്തിന്ന് ഏതാനും മാറ്റങ്ങൾ വരുത്തി നൂതനസാങ്കേതിക വിദ്യയുടെ സഹായത്താലാണ് നജീമും അജീമും സജീമും വീഡിയോ ഗാനം പുറത്തിറക്കിയത്.