നടിയും മോഡലുമായ ലീന മരിയ പോൾ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിൽ. ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് മലയാളി നടിയെ അറസ്റ്റ് ചെയ്‌തത്. വ്യവസായിയായ ഷിവിന്ദർ സിംഗിന്‍റെ ഭാര്യയെ കബളിപ്പിച്ച് 200 രൂപ തട്ടിയെടുത്തുവെന്നതാണ് നടിയ്‌ക്കെതിരായ കുറ്റം.
കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ചെന്നൈ സ്വദേശിയും നടിയുടെ ഭർത്താവുമായ സുകാഷ് ചന്ദ്രശേഖറും ഉൾപ്പെട്ടിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ ഇരുവർക്കുമെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തിയ അന്വേഷണത്തിനെ തുടർന്നാണ് ലീനയെ അറസ്റ്റ് ചെയ്‌തത്. ലീന സെക്രട്ടറിയാണെന്നായിരുന്നു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്.
ചെന്നൈയിൽ കാനറ ബാങ്കിൽ നിന്നും 19 കോടി രൂപയും വസ്‌ത്രവ്യാപാരിയിൽ നിന്നും 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013ൽ ഇരുവരും അറസ്റ്റിലായിരുന്നു.