റായ്ബറേലി (ഉത്തർപ്രദേശ്):ഗർഭിണിയായ 27 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബറേലി സ്വദേശിയായ ഊര്‍മിളയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രവീന്ദ്ര കുമാറിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം മൃതദേഹം മുറിച്ച് കത്തിച്ച് അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കത്തിച്ച് ചാരം ബാഗിലാക്കി നാല് കിലോമീര്‍ അപ്പുറം ഉപേക്ഷിച്ചെന്നും രവീന്ദ്ര ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഉത്തര്‍പ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍
കൊലയ്ക്ക് ശേഷം മൃതദേഹം മുറിച്ച് കത്തിച്ച് അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
നാലാം തിയതിയാണ് സംഭവം നടക്കുന്നത്. കൊലപാതകത്തിന് സാക്ഷിയായ മൂത്തമകള്‍ മുത്തശ്ശിയോട് കാര്യങ്ങള്‍ വിവരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പൊലീസ് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്കായി അയച്ചു. ഊര്‍മിളയുടെ സഹോദരി വിദ്യാദേവിയാണ് പൊലീസില്‍ പരാതി നല്‍കുന്നത്.
ജനുവരി നാലിന് പൊലീസിന്‍റെ സഹായനമ്പറായ 112ല്‍ വിളിച്ച രവീന്ദ്ര ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. 2011ല്‍ ആണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രണ്ട് പെണ്‍കുട്ടികളുണ്ട്. മുത്തച്ഛൻ കരം ചന്ദ്ര, അമ്മാവന്മാരായ സഞ്ജീവ്, ബ്രിജേഷ് എന്നിവരും അമ്മയുടെ കൊലപാതകത്തിൽ പങ്കാളികളാണെന്ന് രവീന്ദ്രയുടെ മൂത്ത മകൾ പറഞ്ഞതായും പൊലീസ് അറിയിച്ചു. ആറ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.