മോസ്‌കോ :സെന്‍ട്രല്‍ റഷ്യയിലെ സ്‌കൂളില്‍ തോക്കുധാരി വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി ലോക്കല്‍ പൊലീസ് അറിയിച്ചു. ഉഡ്‌മര്‍ട്ടിയ മേഖലയിലെ ഇഷെവ്‌സ്‌ക് നഗരത്തിലുള്ള സ്‌കൂളിലാണ് ആക്രമണമുണ്ടായത്.
റഷ്യയിലെ സ്‌കൂളില്‍ വെടിവയ്‌പ്പ് ; ആക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു
സെന്‍ട്രല്‍ റഷ്യയിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം തോക്കുധാരി സ്വയം വെടിവച്ച് മരിച്ചു. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്ക്
ആക്രമണ ശേഷം ധോക്കുധാരി വെടിയുതിര്‍ത്ത് ജീവനൊടുക്കിയതായും ഉഡ്‌മര്‍ട്ടിയ ഗവർണർ അലക്‌സാണ്ടർ ബ്രെച്ചലോവ് വീഡിയോ പ്രസ്‌താവനയില്‍ അറിയിച്ചു. ഒന്നാം ക്ലാസ് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അക്രമി സുരക്ഷാ ഉദ്യോഗസ്ഥരെയും വിദ്യാര്‍ഥികളെയും കൊലപ്പെടുത്തിയതായി ഗവർണറും ലോക്കൽ പൊലീസും വ്യക്തമാക്കി.
തോക്കുധാരിയെക്കുറിച്ചോ ഇയാളുടെ ഉദ്ദേശത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മോസ്കോയിൽ നിന്ന് ഏകദേശം 960 കിലോമീറ്റർ കിഴക്കായി സെന്‍ട്രല്‍ റഷ്യയിലെ ഉറൽ പർവതനിരകൾക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇഷെവ്‌സ്‌കില്‍ ഏകദേശം 6,40,000 പേര്‍ താമസിക്കുന്നുണ്ട്.