കേരളം

kerala

ETV Bharat / international

നരേന്ദ്രമോദി ജപ്പാനിലെത്തി: 40 മണിക്കൂറില്‍ പ്രധാനമന്ത്രിക്ക് 23 പരിപാടികള്‍

ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങളാണ് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്

By

Published : May 23, 2022, 7:48 AM IST

PM Modi arrives in Japan on two-day visit to attend Quad summit  bilaterals  ക്വാഡ് ഉച്ചകോടി  നരേന്ദ്രമേദി  ക്വാഡ് ഉച്ചകോടിയ്‌ക്കായി നരേന്ദ്രമേദി ജപ്പാനില്‍  നരേന്ദ്രമേദി ജപ്പാന്‍ സന്ദര്‍ശനം  ജോ ബൈഡന്‍  ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദോ  Quad summit  japan Quad summit 2022  joe biden  Quad meet  ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ്  Australian Prime Minister Albanese
ക്വാഡ് ഉച്ചകോടിയ്‌ക്കായി പ്രധാനമന്ത്രി ജപ്പാനില്‍; രാഷ്‌ട്രതലവന്‍മാരുമായി കൂടികാഴ്‌ച നടത്തും

ടോക്കിയോ: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമേദി ജപ്പാനിലെത്തി. ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായും, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദോയുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തും. നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ വിവരം പ്രധാനമന്ത്രിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ജപ്പാനിൽ ഏകദേശം 40 മണിക്കൂറിനുള്ളിൽ മൂന്ന് ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ അടക്കം 23 പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത്. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങളുടെ ഭരണാധികാരികളും ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളും, ആഗോള പ്രശ്‌നങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡനുമായി ഇരു രാജ്യങ്ങളിലെയും ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നാണ് മോദി അറിയിച്ചിരുന്നത്.

ജപ്പാനിലെ വ്യവസായ പ്രമുഖരെ കാണും: കഴിഞ്ഞ കൂടിക്കാഴ്ചയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ജപ്പാന്‍ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജപ്പാനിലെ വ്യവസായ പ്രമുഖന്മാരേയും മോദി കാണും. കൂടാതെ ജപ്പാനിലെ 40,000ത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികളുമായും പ്രധാനമന്ത്രി സംവദിക്കും.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് ആദ്യമായാണ് ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. അദ്ദേഹവുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിവിധ പ്രദേശിക, ആഗോള വിഷയങ്ങളാകും ഇരു നേതാക്കളും തമ്മിലുള്ള ഉഭയകക്ഷി സംവാദത്തില്‍ ചര്‍ച്ചയാകുക എന്ന് മോദി നേരത്തെ ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details