എൽവിവ്: ബെലാറുസിലേക്കും റഷ്യയിലേക്കും പൗരരെ ഒഴിപ്പിക്കാനുള്ള റഷ്യൻ നിർദേശം നിരസിച്ച് യുക്രൈന്‍. ഈ രാജ്യങ്ങളിലേക്ക് മനുഷ്യത്വ ഇടനാഴികൾ തുറക്കുന്നത് അസ്വീകാര്യമായ മാര്‍ഗമാണെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്ക് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
റഷ്യൻ നിർദേശമനുസരിച്ച് കീവിൽ നിന്നും ഉള്‍പ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്യുന്ന പൗരര്‍ക്ക് അയൽരാജ്യമായ ബെലാറുസിലെ ഗോമെലിലേക്ക് പോവുകയെന്നതാണ് ഏക പോംവഴി. കിഴക്കൻ യുക്രൈനിലെ ഖാർക്കീവിലെയും സുമിയിലെയും സാധാരണക്കാർ റഷ്യൻ നഗരമായ ബെൽഗൊറോഡിലേക്ക് പലായനം ചെയ്യേണ്ടിവരും. റഷ്യൻ ഭരണകൂടത്തിന്‍റെ പ്രധാന സഖ്യകക്ഷിയാണ് ബെലാറുസ്. അതേസമയം, തെക്കൻ തുറമുഖമായ മരിയുപോള്‍ ഉൾപ്പടെ എട്ട് മനുഷ്യത്വ ഇടനാഴികൾ യുക്രൈനിയൻ സർക്കാർ നിർദേശിക്കുന്നു.